മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അതിരറ്റ രീതിയിൽ പുകഴ്ത്തി നവമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച റജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരന് ഒടുവിൽ സസ്‌പെൻഷൻ. കോഴിക്കോട് ജില്ലയിലെമുക്കം സബ് റജിസ്ട്രാർ ഓഫിസിലെ ജീവനക്കാരനായ വി.എം. അഖിലിനെയാണ് സർവീസ് ചട്ടങ്ങൾലംഘിച്ച കുറ്റത്തിന് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ചസൂര്യനായി’ എന്ന് തുടങ്ങി മുൻ മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള ഗാനവും അതിന്റെദൃശ്യാവിഷ്കാരവും വലിയ വിവാദങ്ങൾക്ക് വഴിതുറന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വകുപ്പുതലനടപടി ഉണ്ടായിരിക്കുന്നത്.
സിപിഎം നേരിട്ട കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലും പുറത്തും പിണറായിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ്ഈ പുകഴ്ത്തൽ വീഡിയോ പുറത്തുവന്നത്. ‘കേരളത്തിന്റെ കാവലാളായ സഖാവ് പിണറായി’ എന്നപേരിൽ പുറത്തിറക്കിയ വിഡിയോയിൽ, മുൻ മുഖ്യമന്ത്രിയെ അതിമാനുഷികനായി ചിത്രീകരിക്കുന്നവരികളും ദൃശ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽപാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്നും, രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.
റജിസ്ട്രേഷൻ ഐജിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ റജിസ്ട്രാർ ഇത് സംബന്ധിച്ചഉത്തരവിറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്കുംവിമർശനങ്ങൾക്കും ഇരയായിരുന്നു.
ഒരു സർക്കാർ ജീവനക്കാരൻ പരസ്യമായി ഇത്തരം രാഷ്ട്രീയ സ്തുതിപാടലുകൾ നടത്തുന്നത്സർവീസ് ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഒടുവിൽ വിവാദം കത്തുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥനെ പുറത്തുനിർത്താൻറജിസ്ട്രേഷൻ വകുപ്പ് തീരുമാനിച്ചത്.












