ലോകകപ്പിൽ മെസ്സിക്ക് ഹാട്രിക് വിരുന്നും റെക്കോർഡ് വേട്ടയും; അൽജീരിയയെ തകർത്ത് അർജന്റീന
ഫുട്ബോൾ ലോകത്ത് ആവേശം അണപൊട്ടി. 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അൽജീരിയയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടനമാണ് അർജന്റീനയ്ക്ക് 3-0ന്റെ ഗംഭീര വിജയം സമ്മാനിച്ചത്.
ലോക ഫുട്ബോളിൽ ഇനി നേടാൻ ഒന്നും ബാക്കിയില്ലാത്ത മെസിക്ക് ആകെ ഉണ്ടായിരുന്ന ഒരു കുറവ് ലോകകപ്പിൽ ഹാട്രിക്ക് നേട്ടം ഇല്ല എന്നായിരുന്നു. ആ കുറവ് അദ്ദേഹം തീർത്ത മത്സരത്തിൽ അർജൻ്റീന ആഗ്രഹിച്ച പോലെ മിന്നും തുടക്കം തന്നെ ടീമിന് കിട്ടി. 17, 60, 76 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. മെസിയുടെ കാലിൽ എപ്പോൾ ഓകെ പന്ത് ഉണ്ടോ അപ്പോഴൊക്കെ ഗോൾ പിറക്കും എന്ന രീതിയിൽ ആയിരുന്നു അദ്ദേഹം ഇന്ന് കളിച്ചത്. മത്സരത്തിൻ്റെ 17 ആം മിനിറ്റ് റോഡ്രിഗോ ഡി പോളിൽ നിന്ന് ലഭിച്ച പാസ് സ്വീകരിച്ച്, അൽജീരിയൻ പ്രതിരോധത്തെ മറികടന്ന് പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് മെസ്സി തൊടുത്ത അതിശയിപ്പിക്കുന്ന ഇടംകാലൻ ഷോട്ട് ഗോളിലേക്ക് കുതിച്ചു. ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ ഏറ്റവും മികച്ച ഗോൾ ആയിരുന്നു അത്.
60-ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ ദൂരെ നിന്ന് തൊടുത്ത ശക്തമായ ഷോട്ട് ഗോൾകീപ്പർ ലൂക്കാ സിദാൻ തടുത്തിട്ടെങ്കിലും, പന്ത് മെസ്സിയുടെ കാലുകളിലേക്ക് എത്തി. ഒരു ‘പോച്ചർ’ ഗോളിലൂടെ മെസ്സി അത് വലയിലാക്കി.
തന്റെ 200-ാമത് രാജ്യാന്തര മത്സരമാണ് മെസ്സി ഈ വേദിയിൽ പൂർത്തിയാക്കിയത്. കൂടാതെ, ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രവും മെസ്സി കുറിച്ചു.
ആദ്യ നിമിഷം മുതൽ അൽജീരിയക്കെതിരെ അർജന്റീന ആധിപത്യം പുലർത്തി. മെസ്സിയുടെ ഗോളുകൾക്ക് പുറമെ ടീം വർക്കും അർജന്റീനയുടെ വിജയത്തിൽ നിർണ്ണായകമായി. 79-ാം മിനിറ്റിൽ ആരാധകരുടെ നിറഞ്ഞ കൈയടികളോടെ മെസ്സിക്ക് പകരം യുവതാരം നിക്കോ പാസ് കളത്തിലിറങ്ങി. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന അർജന്റീനയ്ക്ക് ഇതൊരു മികച്ച തുടക്കമാണ്. കടുത്ത ആവേശത്തോടെയാണ് ആരാധകർ മെസ്സിയുടെ ഈ പ്രകടനത്തെ ലോകമെമ്പാടും വരവേൽക്കുന്നത്.












