ടീം സെലക്ഷന്റെ പേരിൽ ഇന്ത്യൻ നായകൻ ഷുബ്മാൻ ഗില്ലിനെ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളിക്കൊണ്ടിരുന്ന സഞ്ജു സാംസന്റെ അടക്കം ചില ടോക്സിക്ക് ആരാധകർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ഗിൽ. ചുമ്മാതല്ല ക്രിക്കറ്റ് ലോകം ഈ ഇരുപത്തിയാറുകാരനെ ‘നെക്സ്റ്റ് ബിഗ് തിങ്’ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് അടിവരയിടുന്ന പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ നായകൻ കാഴ്ചവെച്ചത്. നായകന് തുണയായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കൂടി തകർത്തടിച്ചതോടെ അഫ്ഗാൻ ബൗളിങ് നിര ലഖ്‌നൗവിൽ പൂർണ്ണമായി തകർന്നടിഞ്ഞു.
താൻ കേവലം ബിസിസിഐയുടെ ഓവർ ഹൈപ്പ് മാത്രമാണെന്നുള്ള വിമർശനങ്ങൾക്കെല്ലാം തന്റെ ക്ലാസ്സ് ബാറ്റിങ്ങിലൂടെയാണ് ക്യാപ്റ്റൻ ഷുബ്മാൻ ഗിൽ മറുപടി നൽകിയത്. വെറും 77 പന്തിൽ നിന്നാണ് ഗിൽ തന്റെ സെഞ്ച്വറി തികച്ചത്. കേവലം 19 ദിവസത്തെ ഇടവേളയിൽ മൂന്ന് വ്യത്യസ്ത ഫോർമാറ്റുകളിലാണ് ഗിൽ സെഞ്ച്വറി നേട്ടം കൊയ്തത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മെയ് 29: മുള്ളൻപൂരിൽ വെച്ച് ഐപിഎൽ സെഞ്ച്വറി.
ജൂൺ 6: മുള്ളൻപൂരിൽ വെച്ച് ടെസ്റ്റ് സെഞ്ച്വറി.
ജൂൺ 17 (ഇന്ന്): ലഖ്‌നൗവിൽ അഫ്ഗാനെതിരെ ഏകദിന സെഞ്ച്വറി.
26-ാം വയസ്സിൽ തന്റെ 21-ാമത് അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഗിൽ ഇന്ന് പൂർത്തിയാക്കിയത് (11 ടെസ്റ്റ് സെഞ്ച്വറികൾ, 9 ഏകദിന സെഞ്ച്വറികൾ, 1 ടി20 സെഞ്ച്വറി). ഏകദിന ഫോർമാറ്റിൽ താൻ തന്നെയാണ് നിലവിലെ രാജാവെന്ന് തെളിയിക്കുന്നതായിരുന്നു ഗില്ലിന്റെ ഈ ക്യാപ്റ്റൻ ഇന്നിങ്സ്.
ഗിൽ ഒരുവശത്ത് തകർക്കുമ്പോൾ ഏകദിന ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിക്കൊണ്ട് ഇഷാൻ കിഷൻ അഫ്ഗാൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വേട്ടയാടുകയായിരുന്നു. വെറും 71 പന്തുകളിൽ നിന്നാണ് ഇഷാൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. വൈറ്റ്-ബോൾ ഫോർമാറ്റുകൾ ഭരിക്കാൻ തന്നെയാണ് തന്റെ വരവെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇടംകയ്യൻ ബാറ്ററുടെ ഈ വന്യമായ ബാറ്റിങ് പ്രകടനം. സഞ്ജു സാംസണെ മറികടന്ന് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഇഷാന് ഈ ഇന്നിങ്സ് വൻ കരുത്താകും.
ഏകദിന ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിക്കൊണ്ട് ഇഷാൻ കിഷൻ അഫ്ഗാൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വേട്ടയാടുകയായിരുന്നു. വെറും 71 പന്തുകളിൽ നിന്നാണ് ഇഷാൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്! വൈറ്റ്-ബോൾ ഫോർമാറ്റുകൾ ഭരിക്കാൻ തന്നെയാണ് തന്റെ വരവെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇടംകയ്യൻ ബാറ്ററുടെ ഈ വന്യമായ ബാറ്റിങ് പ്രകടനം. സഞ്ജു സാംസണെ മറികടന്ന് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഇഷാന് ഈ ഇന്നിങ്സ് വൻ കരുത്താകും.












