ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെയും കെ എൽ രാഹുലിന്റെയും കരിയറിന്റെ ആദ്യ ഘട്ടങ്ങൾ പരിശോധിച്ചാൽ ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസൺ സ്ഥാപിച്ച ആധിപത്യം അമ്പരപ്പിക്കുന്നതാണ്. കരിയറിലെ ആദ്യ 16 ഏകദിന മത്സരങ്ങൾക്ക് ശേഷമുള്ള രണ്ട് കളിക്കാരുടെയും വ്യക്തിഗത പ്രകടനങ്ങൾ താരതമ്യം ചെയ്യുമ്പോൾ റൺസ് വേട്ടയിലും, ബാറ്റിംഗ് ശരാശരിയിലും, സ്‌ട്രൈക്ക് റേറ്റിലും കെ എൽ രാഹുലിനേക്കാൾ ഏറെ മുന്നിലാണ് മലയാളി താരം.
ആദ്യ 16 ഏകദിന മത്സരങ്ങളിൽ നിന്ന് സഞ്ജു സാംസൺ 510 റൺസ് അടിച്ചുകൂട്ടിയപ്പോൾ കെ എൽ രാഹുലിന് 380 റൺസ് മാത്രമേ നേടാനായുള്ളൂ. അതായത് രാഹുലിനേക്കാൾ 130 റൺസ് അധികം സഞ്ജു നേടിയിട്ടുണ്ട്. രണ്ട് കളിക്കാരും ഈ ഘട്ടത്തിൽ ഓരോ സെഞ്ച്വറി വീതം നേടിയിട്ടുണ്ടെങ്കിലും ബാറ്റിംഗ് ശരാശരിയിലും സിക്സറുകളുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്.
മൈതാനത്ത് കെ എൽ രാഹുലിനേക്കാൾ വളരെ വേഗത്തിലും ആക്രമണാത്മകമായും റൺസ് കണ്ടെത്താൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 81.02 ആയിരുന്നപ്പോൾ സഞ്ജു 99.61 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചത്. കൂടാതെ സിക്സറുകളുടെ എണ്ണത്തിൽ രാഹുലിനേക്കാൾ നാല് മടങ്ങോളം മുന്നിലാണ് സഞ്ജു (22 സിക്സറുകൾ എഗെയ്ൻസ്റ്റ് 6 സിക്സറുകൾ).
ബാറ്റിംഗ് ശരാശരിയിൽ സഞ്ജു സാംസൺ (56.67) കെ എൽ രാഹുലിനേക്കാൾ (34.55) വളരെ മുകളിലാണ്. രാഹുൽ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ സഞ്ജു മൂന്ന് അർദ്ധ സെഞ്ച്വറികൾ ഈ ഘട്ടത്തിൽ സ്വന്തമാക്കിയിരുന്നു. കെ എൽ രാഹുൽ തന്റെ ഏകദിന കരിയറിന്റെ തുടക്കത്തിൽ ഒരു ഓപ്പണറായാണ് കളിച്ചിരുന്നത് (സിംബാബ്‌വെക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ രാഹുൽ സെഞ്ച്വറി നേടിയിരുന്നു). എന്നാൽ സഞ്ജു സാംസൺ ഒരു മിഡിൽ ഓർഡർ ഫിനിഷറായാണ് ടീമിൽ കൂടുതലും കളിച്ചത്.
വളരെ ചുരുങ്ങിയ അവതാരം മാത്രമാണ് സഞ്ജുവിന് ഈ നാളുകളിൽ ഇന്ത്യയുടെ ഏകദിന ടീമിൽ കിട്ടിയത്. അതിൽ എല്ലാം അയാൾ തിളങ്ങിയിട്ടുമുണ്ട്. എന്നിട്ടും സഞ്ജുവിന് ഈ ഫോർമാറ്റിൽ കാര്യമായ അവസരം കൊടുക്കാത്തത് അയാളോട് കാണിക്കുന്ന ചതി തന്നെയാണ്.












