ഭാരതത്തിലെ ലക്ഷക്കണക്കിന് കഠിനാധ്വാനികളായ യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് മോദിസർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പരീക്ഷാപേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെടുന്ന അഴിമതി മാഫിയകൾക്കെതിരെയുള്ള വിചാരണവേഗത്തിലാക്കാനും അവർക്ക് അതികഠിനമായ ശിക്ഷ ഉറപ്പാക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികൾസ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം രാജ്യത്തിന്റെ യുവതലമുറയോടുള്ളസർക്കാരിന്റെ പ്രതിബദ്ധതയുടെ വ്യക്തമായ പ്രതിഫലനമാണെന്ന് അദ്ദേഹം എക്‌സിൽ (X) കുറിച്ചു.
യുവാക്കളുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ നിർണായക ഭാവിയും വച്ച് കളിക്കുന്ന ഏതൊരുരാജ്യവിരുദ്ധ ശക്തികൾക്കുമെതിരെ പ്രധാനമന്ത്രി കൈക്കൊണ്ട ഈ ചരിത്രപരമായ നടപടി ഒരുവലിയ നാഴികക്കല്ലായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.
നീറ്റ്-യുജി (NEET-UG) പരീക്ഷാ ചോർച്ച ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷവും ചില നിക്ഷിപ്തതാൽപ്പര്യക്കാരും ഉയർത്തുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെഅതിശക്തമായ ഈ ഇടപെടൽ. പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കാനുംവിദ്യാർത്ഥികളിൽ ഭീതി സൃഷ്ടിക്കാനും ശ്രമിക്കുന്ന വൻ സംഘങ്ങളെ വേരോടെ പിഴുതെറിയാനാണ്കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും നീക്കം. രാജ്യത്തെ യുവജനതയുടെവിയർപ്പിനും കഠിനാധ്വാനത്തിനും എന്നും കാവലാളായി നിൽക്കുന്നത് മോദി സർക്കാരാണെന്നുംപരീക്ഷാ തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാൻനിർണായക നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ എൻഡിഎ (NDA) നേതാക്കളും ബിജെപി ദേശീയനേതൃത്വവും സർവാത്മനാ സ്വാഗതം ചെയ്തു. പരീക്ഷാ ചോർച്ചകൾക്ക് പിന്നിലെ വൻകിടറാക്കറ്റുകളെ തകർക്കാൻ സുപ്രീം കോടതി അഭിഭാഷകരെയും വിദഗ്ധരെയും ഉൾപ്പെടുത്തിഅതിവേഗ വിചാരണ ഉറപ്പാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേവലം രാഷ്ട്രീയ ലാഭത്തിനപ്പുറംദേശീയ താൽപ്പര്യം മുൻനിർത്തി ഭാരതത്തിന്റെ പ്രതിഭകളെ സംരക്ഷിക്കാൻ കേന്ദ്രത്തിനൊപ്പം എല്ലാസംസ്ഥാനങ്ങളും കൈകോർക്കണമെന്നും, രാജ്യത്തിന്റെ പുരോഗതി തടയാൻ ശ്രമിക്കുന്നഅഴിമതിക്കാർക്ക് ഇനി ഇന്ത്യാമണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നുമുള്ള കടുത്ത സന്ദേശമാണ് കേന്ദ്രസർക്കാർ ഇതിലൂടെ നൽകുന്നത്.









