ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ താൻ മൂന്നാമതുണ്ടെന്ന വിവരങ്ങൾ പങ്കുവെച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. പ്രക്ഷോഭത്തിൽ പങ്കാളികളായ ‘കുഴപ്പക്കാരും അപകടകാരികളും’ എന്ന് ആരോപിക്കപ്പെടുന്നവരുടെ പട്ടികയിലാണ് തന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ഭീഷണികൾക്ക് വഴങ്ങി സമരരംഗത്ത് നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു ആർഎസ്എസിന്റെ ഇത്തരം ഹിറ്റ്‌ലിസ്റ്റുകളെ പ്രക്ഷോഭങ്ങൾക്കുള്ള അംഗീകാരവും ബഹുമതിയുമായി മാത്രമാണ് കാണുന്നതെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് പറഞ്ഞു.
പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം നയിക്കാൻ നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്നും, ആർഎസ്എസിന്റെയോ മാധ്യമങ്ങളുടെയോ പ്രോത്സാഹനം പ്രതീക്ഷിച്ചല്ല പൊതുരംഗത്ത് പ്രവർത്തിക്കുന്നതെന്നും എംപി വ്യക്തമാക്കി.












