ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് വൻതോതിൽ നടന്നിരുന്ന അനധികൃത പെട്രോൾകള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാക്കിസ്ഥാൻ സൈന്യത്തിന്റെയും ചില ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെയും പൂർണ്ണ ഒത്താശയോടെ ദിവസേന 60 ലക്ഷത്തോളം ലീറ്റർപെട്രോളാണ് അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് എത്തുന്നത്.പ്രധാനമായുംഇരുചക്രവാഹനങ്ങളിലാണ് ഈ അപകടകരമായ ഇന്ധനക്കടത്ത് അരങ്ങേറുന്നത്. എന്നാൽ, അടുത്തിടെ ബലൂചിസ്ഥാൻ അതിർത്തിയിലുണ്ടായ കനത്ത ഇന്ധന ടാങ്കർ സ്ഫോടനവുംആക്രമണങ്ങളും ഈ കള്ളക്കടത്ത് ശൃംഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
സ്ഫോടനത്തെ തുടർന്ന് നിലവിൽ പെട്രോൾ കള്ളക്കടത്തിൽ 60 ശതമാനത്തോളംഇടിവുണ്ടായിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് ഈ അനധികൃത കച്ചവടംതകൃതിയായി നടക്കുന്നത്. പ്രദേശത്തെ 24 ലക്ഷത്തോളം ആളുകളുടെ പ്രധാന ജീവനോപാധിയായിഈ ഇന്ധനക്കടത്ത് മാറിക്കഴിഞ്ഞു. സാധാരണ ബൈക്കുകളിൽ 70 ലീറ്ററോളം ശേഷിയുള്ള അഞ്ച്വലിയ ക്യാനുകൾ വരെ വച്ചുകെട്ടിയാണ് കള്ളക്കടത്തുകാർ കത്തുന്ന വെയിലത്ത് 300 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യുന്നത്. ജീവൻ പണയം വെച്ചുള്ള ഈ പണിയിലൂടെ ദിവസം3,000 മുതൽ 5,000 പാക്കിസ്ഥാനി രൂപ വരെയാണ് ഇവർ സമ്പാദിക്കുന്നത്.അതിർത്തിയിലെസുരക്ഷാ ഉദ്യോഗസ്ഥർക്കും സൈന്യത്തിനും കൃത്യമായി ലഭിക്കുന്ന കൈക്കൂലിയാണ് ഈഅനധികൃത വ്യാപാരം വർഷങ്ങളായി തടസ്സമില്ലാതെ തുടരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്.
കള്ളക്കടത്ത് തടയുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെടെയുള്ള നേതാക്കൾവാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ സർക്കാരുംഇതിനുനേരെ കണ്ണടയ്ക്കുകയായിരുന്നു. പെട്രോളിന് പുറമെ ഭക്ഷ്യഎണ്ണ, വാഷിങ് പൗഡർ, സോപ്പ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയും ഇറാനിൽ നിന്ന് വൻതോതിൽ പാക്കിസ്ഥാനിലേക്ക് കടത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇറാനിൽ നിന്നെത്തിയ ആറോളം ഇന്ധന ടാങ്കറുകൾഅതിർത്തിയിൽ വച്ച് തകർക്കപ്പെടുകയും സ്ഫോടനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയുംചെയ്തതോടെയാണ് ഇന്ധനക്കടത്ത് ശൃംഖല പ്രതിസന്ധിയിലായത്. രാജ്യത്ത് കടുത്തഇന്ധനക്ഷാമവും വിലക്കയറ്റവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ തിരിച്ചടി പാക്കിസ്ഥാൻവിപണിയെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.












