പനാജി: അടുത്തിടെയുണ്ടായ ആഗോള പ്രതിസന്ധികൾ ഇടയ്ക്കു കയറിവന്നില്ലായിരുന്നുവെങ്കിൽഅടുത്ത ആറു മാസത്തിനോ ഒരു വർഷത്തിനോ ഉള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ സമ്പദ്‌വ്യവസ്ഥയായി മാറുമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നാൽവൈകാതെ തന്നെ രാജ്യം ആ ചരിത്ര നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ഗോവജില്ലയിലെ പത്രദേവി ഗ്രാമത്തിൽ നിർമ്മിച്ച രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇപ്പോൾ ലോകത്തെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്ന് ചൂണ്ടിക്കാണിച്ചഅദ്ദേഹം, യുഎസ്-ഇറാൻ സംഘർഷം അടക്കമുള്ള സമീപകാല അന്താരാഷ്ട്ര പ്രതിസന്ധികളെപരോക്ഷമായി പരാമർശിച്ചാണ് സംസാരിച്ചത്. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ തദ്ദേശീയഉൽപ്പാദനശേഷി അതിവേഗം ശക്തിപ്പെടുകയാണ്. പോർവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മിസൈലുകൾ, റഡാറുകൾ, ഡ്രോണുകൾ തുടങ്ങിയ നൂതന പ്രതിരോധ സംവിധാനങ്ങളെല്ലാം ഇന്ന്ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്നുണ്ട്. മുൻപ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നഉപകരണങ്ങൾ ഇപ്പോൾ ഇന്ത്യൻ മണ്ണിൽ സ്വന്തം ജനങ്ങളാണ് നിർമ്മിക്കുന്നത്.
ബിജെപി സർക്കാർ 2014-ൽ അധികാരത്തിൽ വരുമ്പോൾ 600 കോടി രൂപ മാത്രമായിരുന്നഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇന്ന് 50,000 കോടി രൂപയായി വർദ്ധിച്ചു. മുൻപ് ഏതാനുംആയിരം കോടികൾ മാത്രമായിരുന്ന ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഇപ്പോൾ 1.80 ലക്ഷം കോടിരൂപയിലെത്തിനിൽക്കുന്നു. ഇതിലൂടെ ഇന്ത്യ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നതിൽനിന്ന് മാറി ആഗോള പ്രതിരോധ നിർമ്മാണ രംഗത്തെ പ്രമുഖ കയറ്റുമതിക്കാരായി മാറിയെന്ന് മന്ത്രിവ്യക്തമാക്കി.
രാജ്യത്തിന്റെ പ്രതിരോധ-വികസന മേഖലകളിൽ വനിതകൾ കൈവരിക്കുന്ന മുന്നേറ്റത്തെയുംരാജ്‌നാഥ് സിങ് പ്രശംസിച്ചു. സ്വാതന്ത്യ്ര സമരകാലത്ത് അവസാന നിരകളിൽ നിന്നിരുന്ന ഇന്ത്യൻസ്ത്രീകൾ ഇന്ന് പോർവിമാനങ്ങളുടെ കോക്ക്പിറ്റിലിരുന്ന് രാജ്യത്തിന്റെ ആകാശം കാക്കുകയാണ്. ഇത് കേവലം ഒരു മാറ്റത്തിന്റെ കഥയല്ല, നവഭാരതത്തിന്റെ കരുത്തിന്റെ കഥയാണ്. ബഹിരാകാശദൗത്യങ്ങളിലും സ്റ്റാർട്ടപ്പുകളിലും വനിതകൾ നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്നും ഗോവവിമോചന പോരാളികൾ ഉൾപ്പെടെയുള്ള നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത്ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർവികർ പോരാടി നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയുംഉത്തരവാദിത്തമാണ്. അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, സ്വന്തം കടമകൾ മനസ്സിലാക്കിപ്രവർത്തിക്കൽ കൂടിയാണ് സ്വാതന്ത്ര്യമെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ഭരണഘടനാ മൂല്യങ്ങൾസംരക്ഷിക്കാനും വ്യക്തി താല്പര്യങ്ങൾക്കുമുകളിൽ ദേശീയ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുംരാജ്യത്തെ യുവതലമുറയോട് ആഹ്വാനം ചെയ്തു. ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, രാജ്യസഭ എംപി സദാനന്ദ് ഷെട് താനവാഡെ തുടങ്ങിയ പ്രമുഖർപങ്കെടുത്തു.










