ഡല്‍ഹി: രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സഭയിലെ ആദ്യദിവസം മുതല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ആദ്യദിവസം തന്നെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട തന്റെ പ്രസംഗത്തില്‍ സോണിയാഗന്ധിയുടെ പേര് പരാമര്‍ശിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. തന്റെ ആദ്യമൂന്നു ദിവസത്തിനുള്ളില്‍ തന്നെ സ്വാമിയുടെ രണ്ടു പ്രസംഗം സഭാ രേഖകളില്നിന്ന നീക്കം ചെയ്തു. സ്വാമിയുടെ ഈ പ്രസംഗങ്ങള്‍ അദ്ദേഹത്തിന് ശത്രുക്കളേക്കള് എറെ മിത്രങ്ങളെയായിരുന്നു സഭയില്‍ സമ്മാനിച്ചത്. സുബ്രഹ്മണ്യന് സ്വാമി പ്രധാനമായും ഉന്നംവയ്ക്കുന്നത് ഇവരെയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി
കഴിഞ്ഞ കുറേവര്‍ഷങ്ങളായി സുബ്രഹ്മണ്യന് സ്വാമി സോണിയാഗാന്ധിയെ അസ്വസ്ഥയാക്കുന്നുണ്ട്. ഈ അടുത്തിടെ ഉയര്‍ന്നുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തിയും സ്വത്തുവകകളും സോണിയാഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈക്കലാക്കിയെന്ന് ആരോപിച്ച് 2012-ലാണ് കേസ് നല്‍കുന്നത്. സോണിയയുടെ വിദേശപൗരത്വം സംബന്ധിച്ച വിവാദം ഇടയ്ക്ക് ഇയര്ത്തികൊണ്ടുവാരാന് ശ്രമിച്ചെങ്കിലും ഇതില്‍ സ്വാമി അത്രകണ്ട് വിജയിച്ചില്ല.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
രാഹുലിനെയും സ്വാമി കുറേ നാളുകളായി ലക്ഷ്യം വയ്ക്കുന്നുണ്ട്. ബ്രിട്ടിഷ് കമ്പനി രേഖകളില്‍ രാഹുല്‍ ഗാന്ധിയെ അവിടുത്തെ പൗരനായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന ഇരട്ടപൗരത്വ വിവാദവും ഉയര്‍ത്തിയത് സ്വാമിയായിരുന്നു. അക്കൗണ്ടന്റിന് തെറ്റുപറ്റിയതാണെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി ഇത് നിഷേധിച്ചു. ഈ വിഷയത്തില്‍ പ്രധാനന്ത്രിക്കുവരെ സ്വാമി കത്തെഴുതി.
മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം
ഒരേ പ്രദേശത്തുനിന്നുള്ളവരാണെന്ന സൗജന്യമൊന്നും സ്വാമി പി. ചിദംബരത്തോട് കാട്ടിയിട്ടില്ല. വിവാദമായ ടുജി ഇടപാടില്‍ സ്പെക്രത്തിന്റെ വിലനിര്ണയിച്ചതില് ഡിഎംകെ നേതാവ് എ. രാജയ്ക്കൊപ്പം ചിദംബരത്തിനും പങ്കുണ്ടെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഇക്കാര്യം തെളിയിക്കാനായില്ല. അതുകൊണ്ടുതന്നെ ഒരു കോടതിയും ചിദംബരത്തിനെതിരെ കുറ്റാരോപണം നടത്തിയില്ല.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത
ജയലളിത അനധികൃതമായി സ്വത്തു സാമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി 1996-ല്‍ കോടതിയെ സമീപിച്ചതും സുബ്രഹ്മണ്യന് സ്വാമിയായിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിചാരണക്കോടതി ജയലളിതയെ ശിക്ഷിച്ചിരുന്നു. പിന്നീട് മേല്‍ക്കോടതിയെ സമീപിച്ച് ജയലളിത കുറ്റവിമുക്തയായി.
അന്തരിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ
1988-ല്‍ രാമകൃഷ്ണ ഹെഗ്ഡെ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് സ്വാമി തുറന്ന കത്തെുതി. വിവാദത്തെത്തുടര്‍ന്ന് രാമകൃഷ്ണ ഹെഗ്ഡെയ്ക്ക് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. ഇദ്ദേഹത്തിനെതിരെ സ്വാമി കേസും നല്‍കിയിരുന്നു.
Discussion about this post