തിരുവനന്തപുരം: ജിഷയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണന്ന് എഡിജിപി ശ്രീലേഖ. സ്ത്രീസുരക്ഷയ്ക്കായി രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍ഭയ പദ്ധതി യാഥാവിധം നടപ്പാക്കിയിരുന്നെങ്കില്‍ ജിഷ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും അവര്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
സ്ത്രീസുരക്ഷയ്ക്കായി നിര്‍ഭയ പദ്ധതി ഫണ്ടില്ലെന്ന കാരണത്താൽ സര്‍ക്കാര്‍ കുഴിച്ചുമൂടിയെന്ന് ശ്രീലേഖ ഐ.പി.എസ്. ആവശ്യമായ ഫണ്ടില്ലാതെ 5 മാസത്തിനുള്ളില്‍ പദ്ധതി നിശ്ചലമാകുകയായിരുന്നുവെന്നും ‘ഐ ആം സോറി’ എന്ന പേരിലെഴുതിയ തന്റെ പുതിയ ബ്ലോഗിൽ അവര്‍ പറയുന്നു.
തന്റെ ചുമതലയില്‍ തുടങ്ങിയ നിര്‍ഭയ സെല്‍ അഞ്ചുമാസം കൊണ്ടുതന്നെ ചാരമായി തീര്‍ന്നു. 72 മണിക്കൂര്‍ സമയം ചെലവിട്ടാണ് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി തയ്യാറാക്കിയത്. 2014ല്‍ പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നെങ്കില് അതേ പദ്ധതിയുടെ മരണവും താന്‍ നേരില്‍ കണ്ടു. അത്യധികം ദു:ഖകരമാണ് പദ്ധതിയുടെ പരാജയമെന്ന് ശ്രീലേഖ ബ്ലോഗില്‍ കുറിക്കുന്നു. 2014 ജൂലൈ മുതല്‍ നിര്‍ഭയ പദ്ധതി കോമയിലാണ്. അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടം. നിസഹായരായ കേരളത്തിലെ സ്ത്രീകള്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യും. ജിഷയ്ക്ക് ഒരു മുഖവും പേരുമുണ്ട്. അതിനു മാധ്യമങ്ങളോടു നന്ദി പറയുന്നു.
ദൈവത്തിന്റെ നാടെന്നു സ്വയം വിളിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷിക്കുന്നു. ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞാണ് ശ്രീലേഖ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
Discussion about this post