ഉത്തര്‍പ്രദേശിലെ കയ് റാന ടൗണില്‍ നിന്ന് 250 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. പിടിച്ച് പറിയും, ഭീഷണിയും പെരുകിയതോടെ 250 ഹിന്ദു കുടുംബങ്ങള്‍ പടിഞ്ഞാറന്‍ യുപിയിലെ കയ് റാന ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് ആഴ്ചകള്‍ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അഖിലേഷ് യാദവ് സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിഐജിയോട് നേരിട്ട് സ്ഥലത്തെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ടൗണില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തയിടെ ഒരു യുവതി പ്രദേശത്ത് കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് കഴിഞ്ഞിട്ടില്ല. 2014ല്‍ ബിസിനസുകാരായ ശങ്കര്‍, രാജു എന്നിവരെ മുസ്ലിം സംഘം പട്ടാപകല്‍ വെടിവച്ച് കൊന്ന സംഭവവും നാടിനെ ഞെട്ടിച്ചു. ആക്രമണവും പിടിച്ചു പറിയും വര്‍ദ്ധിച്ചതു കൊണ്ട് 250 കുടുംബങ്ങള്‍ രണ്ട് വാര്ഷത്തിനകം നാട് വിട്ടു. അതേസമയം ജോലിയില്ലാത്തതിനാലാണ് ഇത്തരം നാട് വിടല്ലെന്ന ഒഴുക്കന്‍ വിശദീകരണമാണ് പോലിസ് നല്‍കുന്നത്.
ഹിന്ദു സമൂഹത്തിനെതിരായ ആക്രമണമാണ് പലായനത്തിന് പിന്നിലെന്നും, വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ബിജെപി എംപി ഹുക്കും സിംഗ് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രാദേശിക ഭരണകൂടവും പോലിസും അക്രമികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയാണെന്നാണ് നാട്ടുകാരില്‍ ചിലരുടെ ആക്ഷേപം. അതേസമയം രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം ആരോപണങ്ങളെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ദേശീയ മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയതോടെ വിഷയത്തില്‍ ഇടപെടാനാവാത്ത അവസ്ഥയിലാണ് യുപി സര്‍ക്കാര്‍.
Discussion about this post