പണ്ടുകേട്ട മുത്തശ്ശിക്കഥകളില്‍ ചിലതെല്ലാം ഒരിക്കലും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതായിരുന്നു. ഒരു റഷ്യന്‍ നാടോടിക്കഥയില്‍ ഒരു ദുഷ്ടകഥാപാത്രം ഒരു ബാലനോടു പറയുന്നത്, ‘എടോ, നീ അവിടെപ്പോയി അതു കൊണ്ടു വരണം!’ എന്നായിരുന്നു. എവിടെപ്പോകണമെന്നോ, എന്തു കൊണ്ടു വരണമെന്നോ പറയുന്നില്ല എന്നിടത്താണു ഇതിന്റെ കഥാന്ത്യം! സാങ്കേതികവും സാമൂഹ്യവുമായി വികാസം പ്രാപിക്കാത്ത പഴയകാലത്ത് ഇത്തരം മുത്തശ്ശിക്കഥകളായിരുന്നു അതിഭാവനയുടെ അളവുകോലായി ആളുകള്‍ കണ്ടിരുന്നത്. പിന്നീട് സമൂഹം ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ സമൂലമായ മാറ്റത്തിനു വിധേയമായപ്പോള്‍ ഇത്തരം അതിഭാവനകള്‍ വെറും മണ്ടത്തരങ്ങളോ നേരംകൊല്ലികളോ ആയി പരിഗണിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍, ആധുനികകാലം എന്നു നാം വിവക്ഷിക്കുന്ന ഇന്നത്തെക്കാലത്തു പോലും ആളുകള്‍ അതിഭാവനയുടെ അല്പബുദ്ധികളായി മാറുന്നു എന്നതിന്റെ മകുടോദാഹരണമാണു, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. അത്യന്താധുനികമായ ചികില്സാസംവിധാനങ്ങളോടെ, ലോകത്തിലെ തന്നെ പ്രമുഖമായ ആശുപത്രികളുടെ നിരയിലാണു അമൃത എന്ന് നാം മനസ്സിലാക്കിയാലെ കുറച്ചുകാലമായി ഈ ആതുരാലയത്തിനെതിരെ നടന്നുപോരുന്ന ആക്രമണങ്ങളുടെ നിജസ്ഥിതി വെളിവാകുകയുള്ളു.
ആരോപണങ്ങളല്ല; നുണക്കഥകള്‍
അതിഭാവനയുടെ അസുഖത്തിനു ആശുപത്രിയില്‍ ചികില്‍സയില്ല എന്ന് വെളിവുള്ളവര്ക്കറിയാം. അമൃത ആശുപത്രിക്കെതിരെ ഇപ്പോള്‍ പ്രചരിക്കുന്ന നുണക്കഥയുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുന്ന, അവിടുത്തെ ഒരു നഴ്സിനെ റെയില്‍വെ ട്രാക്കിനടുത്തുവെച്ച് നാലഞ്ചു പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു എന്നതാണത്. തുടര്‍ന്ന് നാട്ടുകാര്‍ ആ നഴ്സിനെ അമൃത ആശുപത്രിയില്‍ എത്തിക്കുകയും, ആശുപത്രി അധികൃതര്‍ ഇക്കാര്യം രഹസ്യമാക്കി വെക്കുകയും നഴ്സിനെ അധോലോക കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു എന്നാണു. ഈ നുണക്കഥ കേള്‍ക്കുന്ന ആര്‍ക്കും തന്നെ ഇതിലുള്ള പൊരുത്തക്കേടുകള്‍ ഒറ്റക്കേള്‍വിയില്‍ത്തന്നെ മനസ്സിലാകും. അമൃത ആശുപത്രിയ്ക്കും പോണേക്കരയ്ക്കും ഇടയില്‍ ഒരു റെയില്‍വെ ട്രാക്ക് കടന്നു പോകുന്നുണ്ട്. ആശുപത്രിയില്‍ നിന്നും റെയില്‍വേ ട്രാക്ക് കടന്നു കഴിഞ്ഞാല്‍ റോഡും അതിനു ഇരുവശവും ആള്‍ത്താമസമുള്ള വീടുകളുമാണുള്ളത്. ഇവിടെ വെച്ച് ഒരു സ്ത്രീയെ നാലഞ്ചു പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയാണെങ്കില്‍ തൊട്ടടുത്തുള്ള ആരെങ്കിലും അറിയേണ്ടതാണു. എന്നാല്‍ ഇവിടുത്തെ പരിസര വാസികള്‍ ഒരാള്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. സമയം രാത്രിയായതിനാല്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നൊരു മറുവാദം ഇതിനെതിരെ ഉന്നയിക്കാം. ആശുപത്രിക്കടുത്ത് റെയില്‍വേ ട്രാക്കിനു തൊട്ടടുത്തുള്ള ഒരു കടക്കാരന് നിത്യവും ഏതാണ്ട് ഒരു മണി കഴിഞ്ഞാണു തന്റെ കടയടക്കാറുള്ളതു. കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ ഈ സ്ഥലത്തു ഒരു വിധത്തിലുള്ള അത്യാഹിതവും നടന്നിട്ടില്ല എന്നാണു ഈ കടക്കാരനില്‍ നിന്നും മനസ്സിലാകുന്നത്. തന്നേയുമല്ല, അര്‍ധരാത്രി ഡ്യൂട്ടി കഴിഞ്ഞു ആ വഴി ഒരു നഴ്സിനു സഞ്ചരിക്കേണ്ട ആവശ്യവുമില്ല. കാരണം അസമയത്ത് പോക്കുവരവു നടത്താനുള്ള ഒരു ഷിഫ്റ്റ് അമൃതയില്‍ ഇല്ല എന്നുള്ളതാണു അതിനുള്ള സമാധാനം. നഴ്സുമര്‍ക്ക് മൂന്ന് ഷിഫ്റ്റുകളാണു അമൃത ആശുപത്രിയില്‍ ഉള്ളത്. ഒന്ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 8 മണി വരെ. മൂന്നാമത്തേത് രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ. ഈ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യുന്നവര്‍ വരുന്നതും പോകുന്നതുമായ സമയം എത്രയാണെന്ന് ഊഹിച്ചാല്‍ മനസ്സിലാകുമല്ലോ! അപ്പോള്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഒരു നഴ്സ് പരമാവധി ഒരു മണിക്കൂര്‍ വൈകിയാല്‍പ്പോലും ഏതാണ്ട് 9 മണിയോടെ താമസസ്ഥലത്ത് എത്തിച്ചേരും. അതായത് അമൃതയിലെ ഒരു നഴ്സും ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രിയില്‍ സഞ്ചരിക്കേണ്ടതില്ല എന്നര്‍ത്ഥം. ഈ പ്രദേശം ആള്ത്താമസമുള്ളതാണെന്ന് പറഞ്ഞല്ലോ. ഇനി വാദത്തിനു വേണ്ടി ഈ നഴ്സ് ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നു കരുതുക. അങ്ങനെയാണെങ്കില്‍ ഈ നഴ്സ് റെയില്‍വെ ലൈന്‍ മുറിച്ചു കടന്നത് തന്റെ താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ ആയിരിക്കണം. പോണേക്കരയിലെ ഒട്ടുമിക്ക വീടുകളിലും അമൃതയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്നുണ്ട്. ഈ പ്രദേശത്തുകാരുടെ ഒരു ഉപജീവനമാര്‍ഗമാണു ഇന്നിത്. അപ്പോള്‍ ബലാല്‍സംഗത്തിനു ഇരയായി എന്നു പറയപ്പെടുന്ന നഴ്സ് അവിടങ്ങളിലെ ഏതെങ്കിലും ഒരു വീട്ടിലായിരിക്കുമല്ലോ താമസിക്കുന്നത്. ഇങ്ങനെ ഒരു കൃത്യം നടക്കുകയും പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു എന്നാണു നുണസാഹിത്യം. അപ്പോള്‍ പകല്‍ താമസസ്ഥലത്തു നിന്നും ഡ്യൂട്ടിക്കു പോയ പെണ്‍കുട്ടി പിറ്റേന്നായിട്ടും എത്തിച്ചേരാതിരിക്കുമ്പോള് ആ വീട്ടുകാര്‍ അന്വേഷിക്കേണ്ടതല്ലേ? വളരെ ലളിതമായ ഒരു പരിഹാരമെന്ന നിലയ്ക്ക് അവര്‍ക്കു തന്നെ പോലീസില്‍ പരാതിപ്പെടാന്‍ കഴിയുമല്ലോ! എന്തുകൊണ്ട് ഈ വിഷയത്തില്‍ അതുണ്ടായില്ല? ബലാല്‍സംഗത്തിനു ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആരോ കണ്ടു ആശുപത്രിയിലാക്കി എന്നാണു അടുത്ത നുണ. എങ്കില്‍ ഇത്രമാത്രം ആശയക്കുഴപ്പം എന്താണു? നുണക്കഥാ രചയിതാക്കള്‍ക്ക് തന്നെ ഈ ആളുകളെ നേരിട്ടു കണ്ട് പോലീസില്‍ പരാതി കൊടുപ്പിക്കുന്നതല്ലെ നല്ലത്! ഇത്തരം ഒരു ഹീനകൃത്യം നടന്നു എന്നു സ്ഥാപിക്കുന്നവരുടെ ഉത്തരവാദിത്തം അങ്ങനെയല്ലെ കാണിക്കേണ്ടത്? അതിനും ആരും തയ്യാറാകുന്നില്ല. പോണേക്കരയില്‍ വെച്ച് നാലുപേര്‍ ചേര്‍ന്നാണു ബലാല്‍സംഗം ചെയ്തതെന്നു പറയുന്നു. ഇത്രയും കൃത്യമായ കണക്കുണ്ടായിട്ടും എന്താണു ഈ നാലുപേരെക്കുറിച്ചും ആരും പരാതി നല്‍കാത്തത്? ഉത്തരം വളരെ ലളിതമാണു: ഇല്ലാത്ത ഒന്നിന്റെ പിറകെ പാഞ്ഞാലും കിട്ടില്ലല്ലോ എന്നതാണത്. ഇനി ഇപ്പോള്‍ പ്രചരിക്കുന്ന നുണ വായിച്ചു നോക്കിയാല്‍ ഈ കള്ളങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാവും. അതിങ്ങനെയാണ്: ‘കഴിഞ്ഞ ദിവസം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു സ്റ്റാഫ് നഴ്സിനെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഇരുട്ടിന്റെ മറവിലൊളിച്ചിരുന്ന് പേണേക്കരയില്‍ വെച്ച് നാലു പേര് ചേര്‍ന്ന് ബലാല്‍സംഘം ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആരോ കണ്ട് ആശുപത്രിയിലാക്കി. വാര്‍ത്ത പുറത്തായാല്‍ ആശുപത്രിയുടെ പേരിന് കളങ്കം സംഭവിക്കുമെന്ന് പറഞ്ഞ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പ്രദേശവാസികളില്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്തതോടെ മരണത്തോടു മല്ലിടുന്ന പെണ്‍കുട്ടിയെ ഏതോ രഹസ്യ സങ്കേതത്തിലേക്ക് മാനേജ്മെന്റ് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.അതു മാത്രമല്ല പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു വിവരവും യാതൊരു കാരണവശാലും പുറത്തു വിടരുതെന്ന് മറ്റു സ്റ്റാഫുകള്ക്ക്മാ നേജ്മെന്റ് മുന്നറിയിപ്പു നല്കിയിരിക്കുന്നു. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി അതിദാരുണമായി കൊല ചെയ്യപ്പെട്ടതിനു ശേഷം നാടിനെ നടുക്കുന്ന ഈ സംഭവത്തെ അതീവ ഗൗരവമായി തന്നെ നമ്മള് കാണേണ്ടതുണ്ട്മാധ്യമങ്ങളെ സ്വാധീനിച്ചുകൊണ്ട് അമൃതയും പോലീസും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മെസ്സേജ് മാക്സിമം ഷെയര്‍ ചെയ്യുന്നതോടൊപ്പം ആ പാവം പെണ്‍കുട്ടിക്ക് നീതി കിട്ടുന്നതിനു വേണ്ടിയുളള പ്രതിഷേധത്തില്‍ പങ്കാളിയാകുകയും ചെയ്യുക.’ ഇതാണ് പരാതി. ഇതിലൊന്നും ബലാല്‍സംഗം ചെയ്തത് ഒരു ‘സ്വാമി’ യാണ് എന്ന് [പറയുന്നുമില്ല.
ഫേസ്ബുക്കും
ഓണ്‍ലൈന്‍ മാധ്യമങ്ങളും
വരം കിട്ടിയ ഭസ്മാസുരന്റെ ചെയ്തികളാണു ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള ചിലരെങ്കിലും നടത്തുന്നത്. ഒളിഞ്ഞിരുന്നു നുണപ്രചരിപ്പിക്കുക എന്നതിനു ഇതിലും പറ്റിയ ഇടം വേറേയുണ്ടോ എന്നത് സംശയമാണു. അതിലും അപകടകരമാണു ഇപ്പോഴത്തെ ഓണ്‍ലൈന്‍ പത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന നാലാംകിട ഇക്കിളി സൈറ്റുകള്‍. ഇതില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ചില മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളുടെ നിലവാരം അറപ്പിക്കുന്നതാണു. ഇക്കിളിപ്പെടുത്തുന്ന ചൂടന്‍ ഗോസിപ്പുകള്കൊണ്ടു വായനക്കാരനെ ആകര്‍ഷിക്കുക എന്നതാണു ഇക്കൂട്ടരുടെ ആത്യന്തികലക്ഷ്യം. അവിടെ യാതൊരുവിധത്തിലുള്ള അനുകമ്പയും ഇവരില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ. ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സ് ബലാല്‍സംഗത്തിനിരയായി എന്ന അഭ്യൂഹം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മലയാളത്തിലെ ദൃശ്യപത്ര രംഗത്തെ റിപ്പോര്‍ട്ടര്‍മാര്‍ ഇക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് പോലീസ് മേധാവികളെ ബന്ധപ്പെട്ടു. എന്നാല്‍, ഇത്തരമൊരു സംഭവം നടന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്തിട്ടില്ല എന്ന് പോലീസ് അധികാരികള്‍ അറിയിച്ചതോടെ അത്തരം അന്വേഷണങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പേരു വെക്കാതെ എഴുതിയ വാര്‍ത്തയുടെ ചുവടുപിടിച്ചു ‘പോരാളി ഷാജി’ എന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ടുകാരന്‍ ബലാല്‍സംഗം ചെയ്യപ്പെട്ട നഴ്സ് ജോലി ചെയ്തിരുന്ന ‘പ്രമുഖ’ സ്ഥാപനം ‘അമൃത’ ആശുപത്രിയാണെന്നും ആശുപത്രിയിലെ ഒരു ‘സ്വാമി’യാണു ബലാല്‍സംഗം ചെയ്തതെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു! (എന്നാല്‍ മേല്‍ക്കൊടുത്ത നുണവാര്ത്തയില് നാലുപേര്‍ ചേര്‍ന്നാണു നഴ്സിനെ ബലാല്‍സംഗം ചെയ്തതെന്ന് ശ്രദ്ധിക്കുക). ഇതു പ്രഖ്യാപിക്കുക മാത്രമല്ല, ഈ നുണവെച്ച് അമൃതാനന്ദമയി ദേവിയെ ഭര്‍ത്സിക്കാനും അയാള്‍ അവസരം വിനിയോഗപ്പെടുത്തി. നട്ടാ മുളയ്ക്കാത്ത നുണകളുമായി ഒരു കൂട്ടം ആളുകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതിന്റെ പിന്നില്‍ അമൃത ആശുപത്രിയെ തകര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് കാണാന്‍ അകക്കണ്ണു പ്രവര്‍ത്തിക്കേണ്ട കാര്യമില്ല തന്നെ. പോരാളി ഷാജി എന്നാല്‍ തീവ്ര ഇടതുപക്ഷ നിലപാടുകാരനും ഗര്‍ജിക്കുന്ന സിംഹക്കുട്ടിയാണെന്നുമൊക്കെയാണു ഇയാളുടെ വീരവാദം. അങ്ങനെയുള്ള ഈ വീരശൂരപരാക്രമിയ്ക്ക് എന്തുകൊണ്ട് പോണേക്കര വന്ന് ഇക്കാര്യത്തില്‍ ഒരു തീര്‍പ്പു കല്പ്പിച്ചു കൂട? എന്തായാലും ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന ഈ സമയത്ത് പോരാളി ഷാജിയെന്ന ഡിറ്റക്ടീവിന്റെ കണ്ടുപിടുത്തങ്ങള്‍ പോലീസ് ഡിപാര്ട്ടുമെന്റില്ത്തന്നെ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാവില്ലേ! ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാനും ആശുപത്രിക്കെതിരെയുള്ള നുണ പ്രചാരണത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അമൃത ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഏ. ആര്. പ്രതാപന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പോണേക്കരയിലെ കൗണ്‍സിലര്‍ ഇടതുപക്ഷക്കാരനാണു. മാത്രവുമല്ല, ഇപ്പറയുന്ന സ്ഥലം ഇടതുപക്ഷ സ്വാധീനമുള്ള പ്രദേശവുമാണു. ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കണ്ണില്‍പ്പെടാതെ ഒരു കുറ്റകൃത്യം ചെയ്ത് ഇവിടെ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ വയ്യതാനും. അപ്പോള്‍ രാത്രിയുടെ മറവില്‍ ആരും കാണാതെ ശബ്ദം കേള്‍പ്പിക്കാതെ നാലുപേര്‍ ചേര്‍ന്ന് ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്തു എന്ന് പറയുമ്പോള്‍ നാം സ്വാഭാവികമായും ആരെയാണു സംശയിച്ചു പോകുന്നത്? അങ്ങനെയെങ്കില്‍ ഈ പ്രദേശവാസികളെ മുഴുവന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതല്ലേ? അങ്ങനെയൊരു നീക്കത്തിനു പോരാളി ഷാജി തയാറുണ്ടോ? ബലാല്‍സംഗം ചെയ്യപ്പെട്ട നഴ്സിനെ അമൃത ആശുപത്രി ഒളിപ്പിച്ചു എന്നാണു നുണക്കഥാ രചയിതാക്കളുടെ മറ്റൊരു വാദം. അങ്ങിനെ ചെയ്തിട്ടു ആശുപത്രിക്ക് എന്തുനേട്റ്റം? ഒരു സ്ഥാപനത്തിലെ ഒരു ജോലിക്കാരി പുറത്തുനിന്നും ആക്രമിക്കപ്പെടുമ്പോള്‍ ആ സ്ഥാപനം എന്തു പിഴച്ചു? അങ്ങനെയെങ്കില്‍ കുറച്ചു നാളുകള്‍ക്ക് മുന്നേ, ആശുപത്രിയില്‍ വെച്ച് ഒരു ഇതരസംസ്ഥാനക്കാരന് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസില്‍ അറിയിക്കുകയും നിയമനടപടികള്‍ സ്വീകരിച്ചതും എന്തിനായിരുന്നു? എങ്കില്‍ അതും ആശുപത്രിക്ക് മൂടി വെക്കാമായിരുന്നില്ലേ? ഇതിനൊന്നും ആരുടെ കൈയിലും ഉത്തരമില്ല. കാരണം വളരെ വ്യക്തം. അമൃതയെ കരിവാരിത്തേക്കുക.
അമൃതയും
യുണൈറ്റഡ് നഴ്സസ് അസോസിയേഷനും
അമൃതയില്‍ നേരത്തെ ഉണ്ടായിട്ടുള്ള നഴ്സ് സമരത്തിനും വിവാദങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന സംഘടനയാണു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. ഈ സംഘടനയെക്കുറിച്ച് നേരത്തെ തന്നെ മലയാളത്തിലെ ഒരു പ്രധാന ദിനപ്പത്രത്തില്‍ ഗുരുതരമായ ആരോപണം വന്നിരുന്നു. ഇത്തരം സമരങ്ങളുടെ പിന്നില്‍ നിന്ന് ചരടു വലിക്കുന്നത് ഒരു തീവ്രവാദ സംഘടനയാണെന്ന ആരോപണം രൂക്ഷമായിരുന്നു. മലപ്പുറം ജില്ലയിലെ ഒരു ആശുപത്രിയിലെ ജീവനക്കാരനാണു ഇതിന്റെ പിന്നില്‍ എന്നും പറയപ്പെട്ടിരുന്നു. ഇപ്പോഴിതാ സൂക്ഷം പറഞ്ഞുറപ്പിച്ചതു പോലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രക്തം കണ്ട സൃഗാലന്മാരെപ്പോലെ വാലും പൊക്കി രംഗപ്രവേശം ചെയ്തിരിക്കുന്നു. അമൃതയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു എന്തെങ്കിലും വിവരം നല്കാന് മൊബൈല്‍ നമ്പറുകളും ഈ മെയില്‍ ഐഡികളും നല്കിക്കൊണ്ടാണു പുതിയ കാമ്പയിന് തുടങ്ങിയിരിക്കുന്നത്. ഈ പടപ്പുറപ്പാട് കാണുമ്പോള്‍ തന്നെ ഒരു വലിയ ഗൂഢാലോചനയാണു ഇതിന്റെ പിന്നില്‍ എന്ന് ആര്‍ക്കാണു തോന്നാത്തത്. പുറമെ വലിയ മാനവികത ചമഞ്ഞു നടക്കുകയും ഉള്ളില്‍ തികച്ചും വര്‍ഗീയവും ദുരുപദിഷ്ടവുമായ ലാക്കുകളും ആണു ഇക്കൂട്ടര്‍ക്കുള്ളത്. അമൃതയ്ക്കെതിരെ ഇപ്പോള്‍ കിട്ടിയിരിക്കുന്ന ‘അഭ്യൂഹം’ എന്ന വടിയെടുത്ത് അടിയ്ക്കാന്‍ ഓങ്ങി നില്ക്കുന്ന വൈതാളികന്മാരായെ ഇക്കൂട്ടരെ കണക്കാക്കാന്‍ പറ്റുകയുള്ളു. ഇതിനിടെ, വാസ്തവവിരുദ്ധമായി നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നഴ്സിംഗ് ഡയരക്ടര്‍ എം.എസ്. ബാല അറിയിച്ചു.
ആശുപത്രിയില്‍ നിന്നും
അമ്മയിലേക്ക്
പ്രവര്‍ത്തന മികവിന്റെ നിരവധി പുരസ്കാരങ്ങളാണു അമൃത ആശുപത്രി സ്വന്തമാക്കിയിട്ടുള്ളത്. പീഡിയാട്രിക് ഹാര്‍ട്ട് പ്രോഗ്രാമിനുള്ള 2014ലെ ബ്രിട്ടീഷ്മെഡിക്കല് ജേര്‍ണല്‍ ഇന്ത്യ അന്താരാഷ്ട്രാ പുരസ്കാരം അമൃതയാണു കരസ്ഥമാക്കിയത്. വൈദ്യശാസ്ത്ര മേഖലയിലെ ഓസ്കാര്‍ എന്നാണു ഈ അവാര്‍ഡ് അറിയപ്പെടുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ചിലവു കുറഞ്ഞ ഏറ്റവും മികച്ച ഹൃദയ പരിചരണം നല്‍കുന്നതിനുമാണു ഈ അവാര്‍ഡ് ലഭിച്ചത്. രക്താര്‍ബുദം ബാധിച്ച യുവതിയെ ‘മൈക്രോ ട്രാന്‍സ്പ്ലാന്റ്’ എന്ന ചികില്‍സാ സംവിധാനത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന രീതി വൈദ്യശാസ്ത്ര മൃഖലയില് ഒരു പുതിയ നാഴികക്കല്ലായിരുന്നു. എന്നു മാത്രമല്ല, ഇന്ത്യയില്‍ ഈ ചികില്‍സ ആദ്യമായി അമൃതയിലാണു നടന്നതും. ഒരേ ദിവസം തന്നെ മൂന്ന് വ്യത്യസ്ത രോഗികള്‍ക്ക് മൂന്ന് പ്രധാന അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ അപൂര്‍വ ബഹുമതിയും അമൃത ആശുപത്രിക്കാണുള്ളത്. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നാഡീശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും അമൃതയില്‍ തന്നെ. ഈ വിധം ദേശീയവും
അന്തര്‍ദേശീയവുമായ ഒട്ടനവധി നേട്ടങ്ങളും ബഹുമതികളും പ്രവര്‍ത്തന മികവും നേടിയ ഒരു പ്രസ്ഥാനമാണു അമൃത ആശുപത്രി. രോഗം
വരുമ്പോള്‍ ശരിയായ ചികില്‍സ ലഭിക്കാനില്ലാതെ നട്ടം തിരിയുന്ന സമൂഹത്തിനു എന്നും എക്കാലവും ആശ്രയിക്കാവുന്നതാണു ഈ ആതുരാലയം. അത്തരമൊരു മഹദ്സ്ഥാപനത്തെ, കേവലം അഭ്യൂഹങ്ങളുടെ കുന്തമുനയില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് അശ്ലീമായ നടപടിയാണു. ദയവായി ഈ ആതുരാലയത്തെ സ്വന്തം കൊതിക്കെറുവുകള്ക്കായി ഉപയോഗപ്പെടുത്തി കൊല്ലരുതെ എന്നപേക്ഷിക്കുന്നു. അമൃത ആശുപത്രിയില്‍ യാതൊരുവിധ വിലക്കുകളോ അസ്പൃശ്യതയോ ആര്‍ക്കുമില്ലെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൊജെക്ട് വിഭാഗം മേധാവി സുരേഷ് സുഗുണാനന്ദന്‍ അറിയിച്ചു. സര്‍വമതങ്ങളേയും ആദരവോടെ കാണുകയും അവകളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണു അമൃത സ്ഥാപനങ്ങള്‍ക്കുള്ളത്. ആശുപത്രിയില്‍ തന്നെ ഹിന്ദുമുസ്ലികൃസ്ത്യന് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനാ മന്ദിരം വരെ അമൃത ഒരുക്കിയതും ഇതിനു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ്സു പരമായ ശത്രുത ആദ്യകാലം മുതലേ അമൃത നേരിട്ട ഒരു വെല്ലുവിളിയായിരുന്നു. കൊച്ചിയിലെ ഒരു പ്രശസ്തമായ ആശുപത്രി, അമൃതയില്‍ ജോലി ചെയ്യുന്ന ചില ഡോക്ടര്‍മാരെ വിലയ്ക്കെടുത്തു രോഗികളില്‍ ഭീതി സൃഷ്ടിച്ച് അവരെ അങ്ങോട്ടു പറഞ്ഞയക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ന് ഭാരതത്തിലെ തന്നെ ഒന്നാംകിട മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന് പേരുകേട്ട അമൃതയില്‍ സാധാരണക്കാരനു പോലും താങ്ങാവുന്ന രീതിയില്‍ മള്‍ട്ടിസ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭിക്കുന്നു എന്നതും ബിസിനസ്സ് ശത്രുക്കളെ വളര്‍ത്തുന്നു. ആതുരസേവനരംഗം ഒരുകാലത്ത് ഒരു പ്രത്യേക സമുദായത്തിന്റെ കൈപ്പിടിയിലായിരുന്നു. അതിനൊരു മാറ്റം വന്നത് അമൃതയുടെ രംഗപ്രവേശം മുതലാണു. അതും അമൃതയെ സമൂഹത്തില്‍ മധ്യത്തില്‍ അവഹേളിക്കുക എന്നതിനു ഒരു കാരണമായിത്തീര്‍ന്നു. എന്നാല്‍ ഈ പ്രവര്‍ത്തങ്ങളൊക്കെ അമൃതയ്ക്ക് യാതൊരുവിധ സന്ദേഹങ്ങളുമില്ലാതെ നടത്താന്‍ പറ്റുന്നത് മാതാ അമൃതാനന്ദമയി ദേവി എന്ന പരമഗുരുവിന്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണു. അതു തന്നെയാണു നുണക്കഥകള്‍ ചമയ്ക്കുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യവും. ആശുപത്രിയിലൂടെ അമ്മയിലേക്കെത്തുക എന്ന ഒരു നിശ്ശബ്ദ അജണ്ട ഇവിടെ പ്രവര്‍ത്തിക്കുന്നു എന്നതാണു
ഭീതിതമായ സത്യം.
വെറുപ്പിന്റെ ജൈവീക സാന്നിധ്യം
എന്തുവന്നാലും തങ്ങള്‍ അമ്മയെ വിമര്‍ശിക്കും എന്ന തരത്തിലുള്ള ഒരു ജൈവീകമായ വെറുപ്പ് ചില മലയാളികളുടെയെങ്കിലും രക്തത്തില്‍ കുടികൊള്ളുന്നുണ്ട്. അതാണു തഞ്ചം കിട്ടുമ്പോള്‍ അമ്മയെ ചീത്ത വിളിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇക്കൂട്ടര്‍ക്ക് പരോക്ഷമായെങ്കിലും അമ്മയുടെ സൗജന്യം അനുഭവിച്ചവരും ആയിരിക്കും. ഭാരതീയതയോടും സനാതനധര്‍മത്തോടും അമ്മ പുലര്‍ത്തുന്ന മമതാ ബന്ധമാണു ഇക്കൂട്ടരെ പ്രത്യക്ഷത്തില്‍ പ്രകോപിപ്പിക്കുന്നത്. അതായത്, ഇത്തരം ആളുകള്‍ അമ്മയെ കാണുന്നത് തികച്ചും ജാതിയുടെയും സമുദായത്തിന്റേയും അടിസ്ഥനത്തിലാണു. ഇന്ന് കേരളത്തില്‍ വളര്‍ന്നു വരുന്ന ദളിത്മുസ്ലിം ഐക്യത്തിലൊന്നും അമ്മ ഉള്‍പ്പെടാത്തത് ഇക്കൂട്ടരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ആക്രമണങ്ങളും നുണക്കഥകളും കേവലം ആശുപത്രിക്കു നേരെ മാത്രമല്ല. വള്ളിക്കാവിലെ അമൃത മഠത്തിനെതിരേയും നിരന്തരം ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണു സത്യം. എന്നാല്‍ നിഴല്‍ യുദ്ധം നടത്തുന്നവര്‍ ഒരിക്കല്‍ തങ്ങളുടെ ആയുധം വെച്ചു പരാജയപ്പെടും എന്നു തന്നെയാണു പറയാനുള്ളത്.
(മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനും, സിനിമ പ്രവര്‍ത്തകനുമാണ് മനോജ് മനയില്‍ )
(നിലപാടില്‍ വരുന്ന അഭിപ്രായങ്ങളും, നിലപാടുകളും അത് എഴുതുന്ന ലേഖകന്റേത് മാത്രമാണ്. ബ്രേവ് ഇന്ത്യാ ന്യൂസിന്റെ എഡിറ്റോറിയല്‍ നിലപാടുകളുമായി അതിന് ബന്ധമില്ല. നിങ്ങള്‍ക്കും നിലപാട് എന്ന പംക്തിയില്‍ എഴുതാവുന്നതാണ്. ലേഖനം എഴുതി യുണികോഡ് ഫോണ്ടില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.)
പണ്ടുകേട്ട മുത്തശ്ശിക്കഥകളില്‍ ചിലതെല്ലാം ഒരിക്കലും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതായിരുന്നു. ഒരു റഷ്യന്‍ നാടോടിക്കഥയില്‍ ഒരു ദുഷ്ടകഥാപാത്രം ഒരു ബാലനോടു പറയുന്നത്, ‘എടോ, നീ അവിടെപ്പോയി അതു കൊണ്ടു വരണം!’ എന്നായിരുന്നു. എവിടെപ്പോകണമെന്നോ, എന്തു കൊണ്ടു വരണമെന്നോ പറയുന്നില്ല എന്നിടത്താണു ഇതിന്റെ കഥാന്ത്യം! സാങ്കേതികവും സാമൂഹ്യവുമായി വികാസം പ്രാപിക്കാത്ത പഴയകാലത്ത് ഇത്തരം മുത്തശ്ശിക്കഥകളായിരുന്നു അതിഭാവനയുടെ അളവുകോലായി ആളുകള്‍ കണ്ടിരുന്നത്. പിന്നീട് സമൂഹം ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ സമൂലമായ മാറ്റത്തിനു വിധേയമായപ്പോള്‍ ഇത്തരം അതിഭാവനകള്‍ വെറും മണ്ടത്തരങ്ങളോ നേരംകൊല്ലികളോ ആയി പരിഗണിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍, ആധുനികകാലം എന്നു നാം വിവക്ഷിക്കുന്ന ഇന്നത്തെക്കാലത്തു പോലും ആളുകള്‍ അതിഭാവനയുടെ അല്പബുദ്ധികളായി മാറുന്നു എന്നതിന്റെ മകുടോദാഹരണമാണു, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. അത്യന്താധുനികമായ ചികില്സാസംവിധാനങ്ങളോടെ, ലോകത്തിലെ തന്നെ പ്രമുഖമായ ആശുപത്രികളുടെ നിരയിലാണു അമൃത എന്ന് നാം മനസ്സിലാക്കിയാലെ കുറച്ചുകാലമായി ഈ ആതുരാലയത്തിനെതിരെ നടന്നുപോരുന്ന ആക്രമണങ്ങളുടെ നിജസ്ഥിതി വെളിവാകുകയുള്ളു.
ആരോപണങ്ങളല്ല; നുണക്കഥകള്‍
അതിഭാവനയുടെ അസുഖത്തിനു ആശുപത്രിയില്‍ ചികില്‍സയില്ല എന്ന് വെളിവുള്ളവര്ക്കറിയാം. അമൃത ആശുപത്രിക്കെതിരെ ഇപ്പോള്‍ പ്രചരിക്കുന്ന നുണക്കഥയുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുന്ന, അവിടുത്തെ ഒരു നഴ്സിനെ റെയില്‍വെ ട്രാക്കിനടുത്തുവെച്ച് നാലഞ്ചു പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു എന്നതാണത്. തുടര്‍ന്ന് നാട്ടുകാര്‍ ആ നഴ്സിനെ അമൃത ആശുപത്രിയില്‍ എത്തിക്കുകയും, ആശുപത്രി അധികൃതര്‍ ഇക്കാര്യം രഹസ്യമാക്കി വെക്കുകയും നഴ്സിനെ അധോലോക കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു എന്നാണു. ഈ നുണക്കഥ കേള്‍ക്കുന്ന ആര്‍ക്കും തന്നെ ഇതിലുള്ള പൊരുത്തക്കേടുകള്‍ ഒറ്റക്കേള്‍വിയില്‍ത്തന്നെ മനസ്സിലാകും. അമൃത ആശുപത്രിയ്ക്കും പോണേക്കരയ്ക്കും ഇടയില്‍ ഒരു റെയില്‍വെ ട്രാക്ക് കടന്നു പോകുന്നുണ്ട്. ആശുപത്രിയില്‍ നിന്നും റെയില്‍വേ ട്രാക്ക് കടന്നു കഴിഞ്ഞാല്‍ റോഡും അതിനു ഇരുവശവും ആള്‍ത്താമസമുള്ള വീടുകളുമാണുള്ളത്. ഇവിടെ വെച്ച് ഒരു സ്ത്രീയെ നാലഞ്ചു പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയാണെങ്കില്‍ തൊട്ടടുത്തുള്ള ആരെങ്കിലും അറിയേണ്ടതാണു. എന്നാല്‍ ഇവിടുത്തെ പരിസര വാസികള്‍ ഒരാള്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. സമയം രാത്രിയായതിനാല്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നൊരു മറുവാദം ഇതിനെതിരെ ഉന്നയിക്കാം. ആശുപത്രിക്കടുത്ത് റെയില്‍വേ ട്രാക്കിനു തൊട്ടടുത്തുള്ള ഒരു കടക്കാരന് നിത്യവും ഏതാണ്ട് ഒരു മണി കഴിഞ്ഞാണു തന്റെ കടയടക്കാറുള്ളതു. കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ ഈ സ്ഥലത്തു ഒരു വിധത്തിലുള്ള അത്യാഹിതവും നടന്നിട്ടില്ല എന്നാണു ഈ കടക്കാരനില്‍ നിന്നും മനസ്സിലാകുന്നത്. തന്നേയുമല്ല, അര്‍ധരാത്രി ഡ്യൂട്ടി കഴിഞ്ഞു ആ വഴി ഒരു നഴ്സിനു സഞ്ചരിക്കേണ്ട ആവശ്യവുമില്ല. കാരണം അസമയത്ത് പോക്കുവരവു നടത്താനുള്ള ഒരു ഷിഫ്റ്റ് അമൃതയില്‍ ഇല്ല എന്നുള്ളതാണു അതിനുള്ള സമാധാനം. നഴ്സുമര്‍ക്ക് മൂന്ന് ഷിഫ്റ്റുകളാണു അമൃത ആശുപത്രിയില്‍ ഉള്ളത്. ഒന്ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 8 മണി വരെ. മൂന്നാമത്തേത് രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ. ഈ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യുന്നവര്‍ വരുന്നതും പോകുന്നതുമായ സമയം എത്രയാണെന്ന് ഊഹിച്ചാല്‍ മനസ്സിലാകുമല്ലോ! അപ്പോള്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഒരു നഴ്സ് പരമാവധി ഒരു മണിക്കൂര്‍ വൈകിയാല്‍പ്പോലും ഏതാണ്ട് 9 മണിയോടെ താമസസ്ഥലത്ത് എത്തിച്ചേരും. അതായത് അമൃതയിലെ ഒരു നഴ്സും ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രിയില്‍ സഞ്ചരിക്കേണ്ടതില്ല എന്നര്‍ത്ഥം. ഈ പ്രദേശം ആള്ത്താമസമുള്ളതാണെന്ന് പറഞ്ഞല്ലോ. ഇനി വാദത്തിനു വേണ്ടി ഈ നഴ്സ് ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നു കരുതുക. അങ്ങനെയാണെങ്കില്‍ ഈ നഴ്സ് റെയില്‍വെ ലൈന്‍ മുറിച്ചു കടന്നത് തന്റെ താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ ആയിരിക്കണം. പോണേക്കരയിലെ ഒട്ടുമിക്ക വീടുകളിലും അമൃതയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്നുണ്ട്. ഈ പ്രദേശത്തുകാരുടെ ഒരു ഉപജീവനമാര്‍ഗമാണു ഇന്നിത്. അപ്പോള്‍ ബലാല്‍സംഗത്തിനു ഇരയായി എന്നു പറയപ്പെടുന്ന നഴ്സ് അവിടങ്ങളിലെ ഏതെങ്കിലും ഒരു വീട്ടിലായിരിക്കുമല്ലോ താമസിക്കുന്നത്. ഇങ്ങനെ ഒരു കൃത്യം നടക്കുകയും പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു എന്നാണു നുണസാഹിത്യം. അപ്പോള്‍ പകല്‍ താമസസ്ഥലത്തു നിന്നും ഡ്യൂട്ടിക്കു പോയ പെണ്‍കുട്ടി പിറ്റേന്നായിട്ടും എത്തിച്ചേരാതിരിക്കുമ്പോള് ആ വീട്ടുകാര്‍ അന്വേഷിക്കേണ്ടതല്ലേ? വളരെ ലളിതമായ ഒരു പരിഹാരമെന്ന നിലയ്ക്ക് അവര്‍ക്കു തന്നെ പോലീസില്‍ പരാതിപ്പെടാന്‍ കഴിയുമല്ലോ! എന്തുകൊണ്ട് ഈ വിഷയത്തില്‍ അതുണ്ടായില്ല? ബലാല്‍സംഗത്തിനു ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആരോ കണ്ടു ആശുപത്രിയിലാക്കി എന്നാണു അടുത്ത നുണ. എങ്കില്‍ ഇത്രമാത്രം ആശയക്കുഴപ്പം എന്താണു? നുണക്കഥാ രചയിതാക്കള്‍ക്ക് തന്നെ ഈ ആളുകളെ നേരിട്ടു കണ്ട് പോലീസില്‍ പരാതി കൊടുപ്പിക്കുന്നതല്ലെ നല്ലത്! ഇത്തരം ഒരു ഹീനകൃത്യം നടന്നു എന്നു സ്ഥാപിക്കുന്നവരുടെ ഉത്തരവാദിത്തം അങ്ങനെയല്ലെ കാണിക്കേണ്ടത്? അതിനും ആരും തയ്യാറാകുന്നില്ല. പോണേക്കരയില്‍ വെച്ച് നാലുപേര്‍ ചേര്‍ന്നാണു ബലാല്‍സംഗം ചെയ്തതെന്നു പറയുന്നു. ഇത്രയും കൃത്യമായ കണക്കുണ്ടായിട്ടും എന്താണു ഈ നാലുപേരെക്കുറിച്ചും ആരും പരാതി നല്‍കാത്തത്? ഉത്തരം വളരെ ലളിതമാണു: ഇല്ലാത്ത ഒന്നിന്റെ പിറകെ പാഞ്ഞാലും കിട്ടില്ലല്ലോ എന്നതാണത്. ഇനി ഇപ്പോള്‍ പ്രചരിക്കുന്ന നുണ വായിച്ചു നോക്കിയാല്‍ ഈ കള്ളങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാവും. അതിങ്ങനെയാണ്: ‘കഴിഞ്ഞ ദിവസം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു സ്റ്റാഫ് നഴ്സിനെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഇരുട്ടിന്റെ മറവിലൊളിച്ചിരുന്ന് പേണേക്കരയില്‍ വെച്ച് നാലു പേര് ചേര്‍ന്ന് ബലാല്‍സംഘം ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആരോ കണ്ട് ആശുപത്രിയിലാക്കി. വാര്‍ത്ത പുറത്തായാല്‍ ആശുപത്രിയുടെ പേരിന് കളങ്കം സംഭവിക്കുമെന്ന് പറഞ്ഞ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പ്രദേശവാസികളില്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്തതോടെ മരണത്തോടു മല്ലിടുന്ന പെണ്‍കുട്ടിയെ ഏതോ രഹസ്യ സങ്കേതത്തിലേക്ക് മാനേജ്മെന്റ് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.അതു മാത്രമല്ല പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു വിവരവും യാതൊരു കാരണവശാലും പുറത്തു വിടരുതെന്ന് മറ്റു സ്റ്റാഫുകള്ക്ക്മാ നേജ്മെന്റ് മുന്നറിയിപ്പു നല്കിയിരിക്കുന്നു. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി അതിദാരുണമായി കൊല ചെയ്യപ്പെട്ടതിനു ശേഷം നാടിനെ നടുക്കുന്ന ഈ സംഭവത്തെ അതീവ ഗൗരവമായി തന്നെ നമ്മള് കാണേണ്ടതുണ്ട്മാധ്യമങ്ങളെ സ്വാധീനിച്ചുകൊണ്ട് അമൃതയും പോലീസും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മെസ്സേജ് മാക്സിമം ഷെയര്‍ ചെയ്യുന്നതോടൊപ്പം ആ പാവം പെണ്‍കുട്ടിക്ക് നീതി കിട്ടുന്നതിനു വേണ്ടിയുളള പ്രതിഷേധത്തില്‍ പങ്കാളിയാകുകയും ചെയ്യുക.’ ഇതാണ് പരാതി. ഇതിലൊന്നും ബലാല്‍സംഗം ചെയ്തത് ഒരു ‘സ്വാമി’ യാണ് എന്ന് [പറയുന്നുമില്ല.
ഫേസ്ബുക്കും
ഓണ്‍ലൈന്‍ മാധ്യമങ്ങളും
വരം കിട്ടിയ ഭസ്മാസുരന്റെ ചെയ്തികളാണു ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള ചിലരെങ്കിലും നടത്തുന്നത്. ഒളിഞ്ഞിരുന്നു നുണപ്രചരിപ്പിക്കുക എന്നതിനു ഇതിലും പറ്റിയ ഇടം വേറേയുണ്ടോ എന്നത് സംശയമാണു. അതിലും അപകടകരമാണു ഇപ്പോഴത്തെ ഓണ്‍ലൈന്‍ പത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന നാലാംകിട ഇക്കിളി സൈറ്റുകള്‍. ഇതില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ചില മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളുടെ നിലവാരം അറപ്പിക്കുന്നതാണു. ഇക്കിളിപ്പെടുത്തുന്ന ചൂടന്‍ ഗോസിപ്പുകള്കൊണ്ടു വായനക്കാരനെ ആകര്‍ഷിക്കുക എന്നതാണു ഇക്കൂട്ടരുടെ ആത്യന്തികലക്ഷ്യം. അവിടെ യാതൊരുവിധത്തിലുള്ള അനുകമ്പയും ഇവരില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ. ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സ് ബലാല്‍സംഗത്തിനിരയായി എന്ന അഭ്യൂഹം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മലയാളത്തിലെ ദൃശ്യപത്ര രംഗത്തെ റിപ്പോര്‍ട്ടര്‍മാര്‍ ഇക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് പോലീസ് മേധാവികളെ ബന്ധപ്പെട്ടു. എന്നാല്‍, ഇത്തരമൊരു സംഭവം നടന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്തിട്ടില്ല എന്ന് പോലീസ് അധികാരികള്‍ അറിയിച്ചതോടെ അത്തരം അന്വേഷണങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പേരു വെക്കാതെ എഴുതിയ വാര്‍ത്തയുടെ ചുവടുപിടിച്ചു ‘പോരാളി ഷാജി’ എന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ടുകാരന്‍ ബലാല്‍സംഗം ചെയ്യപ്പെട്ട നഴ്സ് ജോലി ചെയ്തിരുന്ന ‘പ്രമുഖ’ സ്ഥാപനം ‘അമൃത’ ആശുപത്രിയാണെന്നും ആശുപത്രിയിലെ ഒരു ‘സ്വാമി’യാണു ബലാല്‍സംഗം ചെയ്തതെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു! (എന്നാല്‍ മേല്‍ക്കൊടുത്ത നുണവാര്ത്തയില് നാലുപേര്‍ ചേര്‍ന്നാണു നഴ്സിനെ ബലാല്‍സംഗം ചെയ്തതെന്ന് ശ്രദ്ധിക്കുക). ഇതു പ്രഖ്യാപിക്കുക മാത്രമല്ല, ഈ നുണവെച്ച് അമൃതാനന്ദമയി ദേവിയെ ഭര്‍ത്സിക്കാനും അയാള്‍ അവസരം വിനിയോഗപ്പെടുത്തി. നട്ടാ മുളയ്ക്കാത്ത നുണകളുമായി ഒരു കൂട്ടം ആളുകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതിന്റെ പിന്നില്‍ അമൃത ആശുപത്രിയെ തകര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് കാണാന്‍ അകക്കണ്ണു പ്രവര്‍ത്തിക്കേണ്ട കാര്യമില്ല തന്നെ. പോരാളി ഷാജി എന്നാല്‍ തീവ്ര ഇടതുപക്ഷ നിലപാടുകാരനും ഗര്‍ജിക്കുന്ന സിംഹക്കുട്ടിയാണെന്നുമൊക്കെയാണു ഇയാളുടെ വീരവാദം. അങ്ങനെയുള്ള ഈ വീരശൂരപരാക്രമിയ്ക്ക് എന്തുകൊണ്ട് പോണേക്കര വന്ന് ഇക്കാര്യത്തില്‍ ഒരു തീര്‍പ്പു കല്പ്പിച്ചു കൂട? എന്തായാലും ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന ഈ സമയത്ത് പോരാളി ഷാജിയെന്ന ഡിറ്റക്ടീവിന്റെ കണ്ടുപിടുത്തങ്ങള്‍ പോലീസ് ഡിപാര്ട്ടുമെന്റില്ത്തന്നെ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാവില്ലേ! ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാനും ആശുപത്രിക്കെതിരെയുള്ള നുണ പ്രചാരണത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അമൃത ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഏ. ആര്. പ്രതാപന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പോണേക്കരയിലെ കൗണ്‍സിലര്‍ ഇടതുപക്ഷക്കാരനാണു. മാത്രവുമല്ല, ഇപ്പറയുന്ന സ്ഥലം ഇടതുപക്ഷ സ്വാധീനമുള്ള പ്രദേശവുമാണു. ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കണ്ണില്‍പ്പെടാതെ ഒരു കുറ്റകൃത്യം ചെയ്ത് ഇവിടെ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ വയ്യതാനും. അപ്പോള്‍ രാത്രിയുടെ മറവില്‍ ആരും കാണാതെ ശബ്ദം കേള്‍പ്പിക്കാതെ നാലുപേര്‍ ചേര്‍ന്ന് ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്തു എന്ന് പറയുമ്പോള്‍ നാം സ്വാഭാവികമായും ആരെയാണു സംശയിച്ചു പോകുന്നത്? അങ്ങനെയെങ്കില്‍ ഈ പ്രദേശവാസികളെ മുഴുവന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതല്ലേ? അങ്ങനെയൊരു നീക്കത്തിനു പോരാളി ഷാജി തയാറുണ്ടോ? ബലാല്‍സംഗം ചെയ്യപ്പെട്ട നഴ്സിനെ അമൃത ആശുപത്രി ഒളിപ്പിച്ചു എന്നാണു നുണക്കഥാ രചയിതാക്കളുടെ മറ്റൊരു വാദം. അങ്ങിനെ ചെയ്തിട്ടു ആശുപത്രിക്ക് എന്തുനേട്റ്റം? ഒരു സ്ഥാപനത്തിലെ ഒരു ജോലിക്കാരി പുറത്തുനിന്നും ആക്രമിക്കപ്പെടുമ്പോള്‍ ആ സ്ഥാപനം എന്തു പിഴച്ചു? അങ്ങനെയെങ്കില്‍ കുറച്ചു നാളുകള്‍ക്ക് മുന്നേ, ആശുപത്രിയില്‍ വെച്ച് ഒരു ഇതരസംസ്ഥാനക്കാരന് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസില്‍ അറിയിക്കുകയും നിയമനടപടികള്‍ സ്വീകരിച്ചതും എന്തിനായിരുന്നു? എങ്കില്‍ അതും ആശുപത്രിക്ക് മൂടി വെക്കാമായിരുന്നില്ലേ? ഇതിനൊന്നും ആരുടെ കൈയിലും ഉത്തരമില്ല. കാരണം വളരെ വ്യക്തം. അമൃതയെ കരിവാരിത്തേക്കുക.
അമൃതയും
യുണൈറ്റഡ് നഴ്സസ് അസോസിയേഷനും
അമൃതയില്‍ നേരത്തെ ഉണ്ടായിട്ടുള്ള നഴ്സ് സമരത്തിനും വിവാദങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന സംഘടനയാണു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. ഈ സംഘടനയെക്കുറിച്ച് നേരത്തെ തന്നെ മലയാളത്തിലെ ഒരു പ്രധാന ദിനപ്പത്രത്തില്‍ ഗുരുതരമായ ആരോപണം വന്നിരുന്നു. ഇത്തരം സമരങ്ങളുടെ പിന്നില്‍ നിന്ന് ചരടു വലിക്കുന്നത് ഒരു തീവ്രവാദ സംഘടനയാണെന്ന ആരോപണം രൂക്ഷമായിരുന്നു. മലപ്പുറം ജില്ലയിലെ ഒരു ആശുപത്രിയിലെ ജീവനക്കാരനാണു ഇതിന്റെ പിന്നില്‍ എന്നും പറയപ്പെട്ടിരുന്നു. ഇപ്പോഴിതാ സൂക്ഷം പറഞ്ഞുറപ്പിച്ചതു പോലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രക്തം കണ്ട സൃഗാലന്മാരെപ്പോലെ വാലും പൊക്കി രംഗപ്രവേശം ചെയ്തിരിക്കുന്നു. അമൃതയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു എന്തെങ്കിലും വിവരം നല്കാന് മൊബൈല്‍ നമ്പറുകളും ഈ മെയില്‍ ഐഡികളും നല്കിക്കൊണ്ടാണു പുതിയ കാമ്പയിന് തുടങ്ങിയിരിക്കുന്നത്. ഈ പടപ്പുറപ്പാട് കാണുമ്പോള്‍ തന്നെ ഒരു വലിയ ഗൂഢാലോചനയാണു ഇതിന്റെ പിന്നില്‍ എന്ന് ആര്‍ക്കാണു തോന്നാത്തത്. പുറമെ വലിയ മാനവികത ചമഞ്ഞു നടക്കുകയും ഉള്ളില്‍ തികച്ചും വര്‍ഗീയവും ദുരുപദിഷ്ടവുമായ ലാക്കുകളും ആണു ഇക്കൂട്ടര്‍ക്കുള്ളത്. അമൃതയ്ക്കെതിരെ ഇപ്പോള്‍ കിട്ടിയിരിക്കുന്ന ‘അഭ്യൂഹം’ എന്ന വടിയെടുത്ത് അടിയ്ക്കാന്‍ ഓങ്ങി നില്ക്കുന്ന വൈതാളികന്മാരായെ ഇക്കൂട്ടരെ കണക്കാക്കാന്‍ പറ്റുകയുള്ളു. ഇതിനിടെ, വാസ്തവവിരുദ്ധമായി നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നഴ്സിംഗ് ഡയരക്ടര്‍ എം.എസ്. ബാല അറിയിച്ചു.
ആശുപത്രിയില്‍ നിന്നും
അമ്മയിലേക്ക്
പ്രവര്‍ത്തന മികവിന്റെ നിരവധി പുരസ്കാരങ്ങളാണു അമൃത ആശുപത്രി സ്വന്തമാക്കിയിട്ടുള്ളത്. പീഡിയാട്രിക് ഹാര്‍ട്ട് പ്രോഗ്രാമിനുള്ള 2014ലെ ബ്രിട്ടീഷ്മെഡിക്കല് ജേര്‍ണല്‍ ഇന്ത്യ അന്താരാഷ്ട്രാ പുരസ്കാരം അമൃതയാണു കരസ്ഥമാക്കിയത്. വൈദ്യശാസ്ത്ര മേഖലയിലെ ഓസ്കാര്‍ എന്നാണു ഈ അവാര്‍ഡ് അറിയപ്പെടുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ചിലവു കുറഞ്ഞ ഏറ്റവും മികച്ച ഹൃദയ പരിചരണം നല്‍കുന്നതിനുമാണു ഈ അവാര്‍ഡ് ലഭിച്ചത്. രക്താര്‍ബുദം ബാധിച്ച യുവതിയെ ‘മൈക്രോ ട്രാന്‍സ്പ്ലാന്റ്’ എന്ന ചികില്‍സാ സംവിധാനത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന രീതി വൈദ്യശാസ്ത്ര മൃഖലയില് ഒരു പുതിയ നാഴികക്കല്ലായിരുന്നു. എന്നു മാത്രമല്ല, ഇന്ത്യയില്‍ ഈ ചികില്‍സ ആദ്യമായി അമൃതയിലാണു നടന്നതും. ഒരേ ദിവസം തന്നെ മൂന്ന് വ്യത്യസ്ത രോഗികള്‍ക്ക് മൂന്ന് പ്രധാന അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ അപൂര്‍വ ബഹുമതിയും അമൃത ആശുപത്രിക്കാണുള്ളത്. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നാഡീശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും അമൃതയില്‍ തന്നെ. ഈ വിധം ദേശീയവും
അന്തര്‍ദേശീയവുമായ ഒട്ടനവധി നേട്ടങ്ങളും ബഹുമതികളും പ്രവര്‍ത്തന മികവും നേടിയ ഒരു പ്രസ്ഥാനമാണു അമൃത ആശുപത്രി. രോഗം
വരുമ്പോള്‍ ശരിയായ ചികില്‍സ ലഭിക്കാനില്ലാതെ നട്ടം തിരിയുന്ന സമൂഹത്തിനു എന്നും എക്കാലവും ആശ്രയിക്കാവുന്നതാണു ഈ ആതുരാലയം. അത്തരമൊരു മഹദ്സ്ഥാപനത്തെ, കേവലം അഭ്യൂഹങ്ങളുടെ കുന്തമുനയില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് അശ്ലീമായ നടപടിയാണു. ദയവായി ഈ ആതുരാലയത്തെ സ്വന്തം കൊതിക്കെറുവുകള്ക്കായി ഉപയോഗപ്പെടുത്തി കൊല്ലരുതെ എന്നപേക്ഷിക്കുന്നു. അമൃത ആശുപത്രിയില്‍ യാതൊരുവിധ വിലക്കുകളോ അസ്പൃശ്യതയോ ആര്‍ക്കുമില്ലെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൊജെക്ട് വിഭാഗം മേധാവി സുരേഷ് സുഗുണാനന്ദന്‍ അറിയിച്ചു. സര്‍വമതങ്ങളേയും ആദരവോടെ കാണുകയും അവകളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണു അമൃത സ്ഥാപനങ്ങള്‍ക്കുള്ളത്. ആശുപത്രിയില്‍ തന്നെ ഹിന്ദുമുസ്ലികൃസ്ത്യന് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനാ മന്ദിരം വരെ അമൃത ഒരുക്കിയതും ഇതിനു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ്സു പരമായ ശത്രുത ആദ്യകാലം മുതലേ അമൃത നേരിട്ട ഒരു വെല്ലുവിളിയായിരുന്നു. കൊച്ചിയിലെ ഒരു പ്രശസ്തമായ ആശുപത്രി, അമൃതയില്‍ ജോലി ചെയ്യുന്ന ചില ഡോക്ടര്‍മാരെ വിലയ്ക്കെടുത്തു രോഗികളില്‍ ഭീതി സൃഷ്ടിച്ച് അവരെ അങ്ങോട്ടു പറഞ്ഞയക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ന് ഭാരതത്തിലെ തന്നെ ഒന്നാംകിട മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന് പേരുകേട്ട അമൃതയില്‍ സാധാരണക്കാരനു പോലും താങ്ങാവുന്ന രീതിയില്‍ മള്‍ട്ടിസ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭിക്കുന്നു എന്നതും ബിസിനസ്സ് ശത്രുക്കളെ വളര്‍ത്തുന്നു. ആതുരസേവനരംഗം ഒരുകാലത്ത് ഒരു പ്രത്യേക സമുദായത്തിന്റെ കൈപ്പിടിയിലായിരുന്നു. അതിനൊരു മാറ്റം വന്നത് അമൃതയുടെ രംഗപ്രവേശം മുതലാണു. അതും അമൃതയെ സമൂഹത്തില്‍ മധ്യത്തില്‍ അവഹേളിക്കുക എന്നതിനു ഒരു കാരണമായിത്തീര്‍ന്നു. എന്നാല്‍ ഈ പ്രവര്‍ത്തങ്ങളൊക്കെ അമൃതയ്ക്ക് യാതൊരുവിധ സന്ദേഹങ്ങളുമില്ലാതെ നടത്താന്‍ പറ്റുന്നത് മാതാ അമൃതാനന്ദമയി ദേവി എന്ന പരമഗുരുവിന്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണു. അതു തന്നെയാണു നുണക്കഥകള്‍ ചമയ്ക്കുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യവും. ആശുപത്രിയിലൂടെ അമ്മയിലേക്കെത്തുക എന്ന ഒരു നിശ്ശബ്ദ അജണ്ട ഇവിടെ പ്രവര്‍ത്തിക്കുന്നു എന്നതാണു
ഭീതിതമായ സത്യം.
വെറുപ്പിന്റെ ജൈവീക സാന്നിധ്യം
എന്തുവന്നാലും തങ്ങള്‍ അമ്മയെ വിമര്‍ശിക്കും എന്ന തരത്തിലുള്ള ഒരു ജൈവീകമായ വെറുപ്പ് ചില മലയാളികളുടെയെങ്കിലും രക്തത്തില്‍ കുടികൊള്ളുന്നുണ്ട്. അതാണു തഞ്ചം കിട്ടുമ്പോള്‍ അമ്മയെ ചീത്ത വിളിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇക്കൂട്ടര്‍ക്ക് പരോക്ഷമായെങ്കിലും അമ്മയുടെ സൗജന്യം അനുഭവിച്ചവരും ആയിരിക്കും. ഭാരതീയതയോടും സനാതനധര്‍മത്തോടും അമ്മ പുലര്‍ത്തുന്ന മമതാ ബന്ധമാണു ഇക്കൂട്ടരെ പ്രത്യക്ഷത്തില്‍ പ്രകോപിപ്പിക്കുന്നത്. അതായത്, ഇത്തരം ആളുകള്‍ അമ്മയെ കാണുന്നത് തികച്ചും ജാതിയുടെയും സമുദായത്തിന്റേയും അടിസ്ഥനത്തിലാണു. ഇന്ന് കേരളത്തില്‍ വളര്‍ന്നു വരുന്ന ദളിത്മുസ്ലിം ഐക്യത്തിലൊന്നും അമ്മ ഉള്‍പ്പെടാത്തത് ഇക്കൂട്ടരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ആക്രമണങ്ങളും നുണക്കഥകളും കേവലം ആശുപത്രിക്കു നേരെ മാത്രമല്ല. വള്ളിക്കാവിലെ അമൃത മഠത്തിനെതിരേയും നിരന്തരം ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണു സത്യം. എന്നാല്‍ നിഴല്‍ യുദ്ധം നടത്തുന്നവര്‍ ഒരിക്കല്‍ തങ്ങളുടെ ആയുധം വെച്ചു പരാജയപ്പെടും എന്നു തന്നെയാണു പറയാനുള്ളത്.
(മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനും, സിനിമ പ്രവര്‍ത്തകനുമാണ് മനോജ് മനയില്‍ )
(നിലപാടില്‍ വരുന്ന അഭിപ്രായങ്ങളും, നിലപാടുകളും അത് എഴുതുന്ന ലേഖകന്റേത് മാത്രമാണ്. ബ്രേവ് ഇന്ത്യാ ന്യൂസിന്റെ എഡിറ്റോറിയല്‍ നിലപാടുകളുമായി അതിന് ബന്ധമില്ല. നിങ്ങള്‍ക്കും നിലപാട് എന്ന പംക്തിയില്‍ എഴുതാവുന്നതാണ്. ലേഖനം എഴുതി യുണികോഡ് ഫോണ്ടില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.)
Discussion about this post