ഡല്‍ഹി: കാശ്മീരില്‍ ഇടപെടാതെ വിട്ടു നില്‍ക്കുകയാണ് പാക്കിസ്ഥാന് നല്ലത് എന്ന് ഇന്ത്യയുടെ മുന്നറിയിപ്പ് .അയല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥന് ഇടപെടേണ്ടതില്ല.പാക്കിസ്ഥാന് ഭരണകൂടത്തിനും പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കും കാശ്മീരിലെ സംഘര്‍ഷം രൂക്ഷമാക്കുന്നതില്‍ പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കാശ്മീരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ പാക്കിസ്ഥാന് ആണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംങ് അറിയിച്ചു.
ഭീകരവാദവുമായി അടുത്ത ബന്ധം കാണിക്കുകയും രാജ്യത്തിന്റെ നയങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായി ഭീകരവാദത്തെ ഉപയോഗിക്കുകയും ചെയ്യുന്ന നയം പാക്കിസ്ഥാന് തുടരുകയാണ്. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്ററായ ബുര്‍ഹാന്‍ വാനിയെ ‘കാശ്മീരി നേതാവ്’ എന്നാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരെ പോരാടാന്‍ ഇനിയും വാനിമാര്‍ ഉയര്‍ന്നു വരുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ എന്ന ഭീകരവാദ സംഘടനയുടെ നേതാവുമായ ഹാഫിസ് മുഹമ്മദ് സായിദ് പ്രസ്താവിച്ചു.
നിലവില്‍ കാശ്മീരില്‍ വിന്യസിച്ചിട്ടുള്ള 1200 കേന്ദ്രസേനാംഗങ്ങള്‍ക്കു പുറമെ 800 സിആര്‍പിഎഫ് ജവാന്മാരെ കൂടി സംഘര്‍ഷം നേരിടാന്‍ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് കെനിയയില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഇത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി വെള്ളിയാഴ്ച സൈനികനടപടിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു കശ്മീരില്‍ സംഘര്‍ഷം വ്യാപിച്ചത്. കാശ്മീര്‍ സംഭവങ്ങളില്‍ തങ്ങള്‍ക്കുള്ള ഉല്‍കണ്ഠ പാക്കിസ്ഥാന് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ച് അറിയിച്ചിട്ടുണ്ട്.
Discussion about this post