കല്‍പ്പറ്റ: ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ കുടുംബവും സ്റ്റാഫും തട്ടിയെടുത്തത് ഒന്നരകോടിയിലധികം രൂപ. ജയലക്ഷ്മിയുടെ മുഴുവന്‍ ബന്ധുക്കളുടെയും കടം പദ്ധതിയിലൂടെ എഴുതി തള്ളിയെന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് തട്ടിപ്പ് നടത്തിയത്. മാനന്തവാടിയിലാണ് കടാശ്വാസ പദ്ധതിപ്രകാരം വകയിരുത്തിയ പണം വിതരണം ചെയ്തത്. സംസ്ഥാനത്ത് മറ്റൊരിടത്തും പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 2015 സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന മന്ത്രിസഭായോഗമായിരുന്നു പദ്ധതിയുടെ നടത്തിപ്പ് തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭായോഗം 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് വരെയുള്ള കടങ്ങള്‍ക്കാക്കി പദ്ധതി പ്രഖ്യാപിച്ചു. പരിധി ഒരുലക്ഷമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്. 2014 മാര്‍ച്ച് 31ന് മുമ്പ് കുടിശ്ശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗ്ഗകാരുടെ ഒരുലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ മാത്രമാണ് കടാശ്വാസ പദ്ധതി ബാധകമാകുക. ഒരുകുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു യോഗ്യത.
. ജയലക്ഷ്മിയുടെ കുടുബമായ പാലോട്ടെ വള്ളന്‍ എഴുതിതള്ളിയത് 2,12 761 രൂപ. പാലോട്ട് അച്ചപ്പന്‍ 2,02959 രുപ, മറ്റോരു പാലോട്ട് അപ്പച്ചന് 1,29016 രൂപ, പാലോട്ട് ഗോപി 1,81,100, പാലോട്ട് കീരന് 1,02380, ആലകണ്ടി അണ്ണന് 1,02917. സ്വന്തം കുടുബക്കാര്ക്കുവേണ്ട ജയലക്ഷ്മി ചെയ്ത അഴിമതിയുടെ പൂര്‍ണവിവരവും പുറത്ത് വിട്ടിട്ടുണ്ട്. കാട്ടിമൂല ബാങ്കില്‍ എഴുതിതള്ളിയ 23, 83818 രൂപയും ജയലക്ഷ്മിയുടെ ബന്ധുക്കളുടേതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post