പുത്തന്‍വേലിക്കര പീഡനക്കേസില്‍ വൈദികന് ഇരട്ട ജീവപര്യന്തം.എഡ്വിന് ഫിഗറസിനെയാണ് കോടതി ശിക്ഷിച്ചത്. 2,15000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് പറവൂര്‍ പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസിന് ജീവപര്യന്കം വിധിച്ചത്. 2015 ഡിസംബര്‍ എട്ടിന് ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2015 ജനുവരി മുതല്‍ മാര്‍ച്ച് വരെ 14കാരിയെ പള്ളിമേടയോടുചേര്ന്ന വികാരിയുടെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവധി പ്രാവശ്യം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക തുടങ്ങിയ വകുപ്പുകളിലുള്ള കുറ്റങ്ങള്‍ ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്നു.
വടക്കേക്കര പറങ്കിനാട്ടിയ കുരിശു പള്ളിയിലെ വികാരിയായിരുന്ന തൃശ്ശൂര്‍ പൂമംഗലം അരീപ്പാലം പതിശ്ശേരി വീട്ടില്‍ എഡ്വിന് ഫിഗരിസ് (41), സഹോദരന് സിര്‍വസ്റ്റര്‍ ഫിഗറസ്, ബന്ധുക്കളായ ബെന്‍ഗ്യാരന്‍ ഫിഗറസ് (22), സ്റ്റാന്‍ലി ഫിഗറസ് (54) എന്നിവരാണ് ഒന്നും രണ്ടും മൂന്നും അഞ്ചും പ്രതികള്‍. ആദ്യ രണ്ട് പ്രതികള്‍ ഒഴികെ ഉള്ളവരെ കോടതി വെറുതെ വിട്ടു. മാള കളരിക്കല്‍ വീട്ടില്‍ ഡോ. അജിത (22), ക്ലാരന്‍സ് ഡിക്കോത്ത (62) എന്നിവരെയും വെറുതെ വിട്ടു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കുകീഴിലെ പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന് ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം ക്ലാസുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന് ഫിഗരസിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിന് ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാള്‍ തന്റെ ഒന്‍പതാം കല്‍സുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദര്‍ എഡ്വിന് മുങ്ങി. ഏപ്രില്‍ ഒന്നിന് പെണ്‍കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്കി. അന്നു തന്നെ കേസ്സെടുക്കകയും പെണ്‍കുട്ടിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ നീക്കം ചെയ്തിട്ടുണ്ട്.
ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. പരാതിക്കാരെ പിന്‍വലിക്കാനും നീക്കമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന് മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര് വിവരം അറിഞ്ഞത്.
സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്വിന് സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.
Discussion about this post