തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവ്. പാലക്കാട് ഒറ്റപ്പാലം സ്വദേശി സിദ്ദിഖ് ബാവകി (41)യ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 60,000 രൂപ പിഴയടയ്ക്കാനും കോടതിയുടെ നിർദ്ദേശമുണ്ട്.
2019 ജനുവരിയിൽ ആയിരുന്നു സംഭവം. അന്ന് പന്നിത്തടത്തെ മദ്രസയിലായിരുന്നു ബാവകിയ്ക്ക് ജോലി. ഇവിടെ മതപഠനത്തിന് എത്തിയ കുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പലവട്ടം പീഡനത്തിന് ഇരയായതോടെ കുട്ടി ഇക്കാര്യം സ്‌കൂളിലെ അദ്ധ്യാപികയോട് പറഞ്ഞു. തുടർന്ന് അദ്ധ്യാപിക ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
കുന്നംകുളം പോക്‌സോ അതിവേഗ കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. പിഴയൊടുക്കാത്ത പക്ഷം കൂടുതൽ കാലം തടവിൽ കഴിയണമെന്നും ജഡ്ജി ലിഷ എസ് ഉത്തരവിട്ടു.
Discussion about this post