തിരുവനന്തപുരം: മലയാള സർവ്വകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇതിന് നൽകിയ മറുപടി കത്തിലാണ് സർക്കാരിന് വിമർശനം ഉള്ളത്.
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വീണ്ടും പ്രതിനിധിയെ ആവശ്യപ്പെട്ട് കത്ത് അയച്ചത് എന്നാണ് ഗവർണർ ചോദിക്കുന്നത്. സ്വന്തം നിലയിലാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് എന്ത് അടിസ്ഥാനത്തിലാണ്. യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ല. പിന്നെ എന്തിനാണ് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും കത്തിൽ ആരായുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയ്ക്കാണ് മറുപടി നൽകിയിരിക്കുന്നത്.
മലയാള സർവ്വകലാശാലയിലെ നിലവിലെ വിസി അനിൽ വള്ളത്തോളിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിൽ വിസി നിയമനത്തിനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ സ്വന്തം നിലയ്ക്ക് സർച്ച് കമ്മിറ്റിയെ രൂപീകരിക്കാൻ നീക്കം നടത്തിയ സർക്കാർ പ്രതിനിധിയെ അയക്കാതിരിക്കുകയായിരുന്നു.
Discussion about this post