തിരുവനന്തപുരം: കേരളത്തിൽ ശക്തിപ്രാപിച്ച സ്വർണക്കടത്തിനെ നിസാരവൽക്കരിച്ച് ജോൺ ബ്രിട്ടാസ് എംപി. ഏറ്റവും കൂടുതൽ സ്വർണക്കടത്ത് കേരളത്തിൽ അല്ല നടക്കുന്നതെന്നും ഉത്തരേന്ത്യയിലാണെന്നും മുൻ മാദ്ധ്യമപ്രവർത്തകൻ കൂടിയായ ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും അവിടെയും സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനെയാണ് മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ലൗ ജിഹാദ് എന്ന വാദത്തിന് ഒരർത്ഥവുമില്ലെന്നും അസത്യം പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നും എംപി പറയുന്നു. ഇസ്ലാം വിരുദ്ധത പരത്താനാണ് കേരള സ്റ്റോറി എന്ന സിനിമ ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടക്കുന്നത് ഉത്തരേന്ത്യയിലാണ്. കേരളത്തിൽ ഈ പാവപ്പെട്ട കുറച്ച് പേർ ഗൾഫിൽ നിന്നും സ്വർണം ഒളിപ്പിച്ച് കടത്തുന്നു എന്നേയൊള്ളു. ഉത്തരേന്ത്യയിൽ കണ്ടെയ്‌നറിലാണ് സ്വർണം കടത്തുന്നത്. അതൊന്നും അവർക്ക് പ്രശ്‌നമല്ലെന്നുമാണ് കള്ളക്കടത്തുകാരെല്ലാം മുസ്ലീങ്ങളാണ് എന്ന് പറഞ്ഞവരോട് താൻ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടാസിന്റെ ഈ വാദങ്ങളത്രയും.
Discussion about this post