കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. അന്വേഷണ ശേഷം കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് ഇതുമായി ബന്ധപ്പെട്ട് വീണാ ജോർജ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്‌സിംഗ് ഓഫീസർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ശനിയാഴ്ചയാണ് കേരള സമൂഹത്തെ നാണക്കേടിലാഴ്ത്തിയ സംഭവം ഉണ്ടാകുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോഡ് ശസ്ത്രക്രിയയ്ക്കാണ് യുവതി വിധേയനായത്. ഇതിന് ശേഷം ഐസിയുവിന് പുറത്ത് വിശ്രമിക്കുമ്പോൾ അറ്റന്റർ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മയക്കം വിട്ടുമാറാത്തതിനാൽ യുവതിയ്ക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബോധം വന്നപ്പോൾ നടന്നകാര്യങ്ങൾ യുവതി ബന്ധുക്കളോട് പറയുകയായിരുന്നു.
ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്.
Discussion about this post