അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്ന് അഭിപ്രായ സർവ്വേ. 25 വർഷത്തെ ഇടതുപക്ഷ ഭരണത്തിന് ശേഷം 2018 ൽ ബിജെപി അധികാരത്തിലേറിയ ത്രിപുരയിൽ, ഇത്തവണയും ബിജെപി ഭരണം നിലനിർത്തുമെന്നാണ് റിപ്പോർട്ട്. ജൻ കീ ബാത്ത് നടത്തിയ സർവ്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അറുപത് നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഫെബ്രുവരി 16 ന് നടക്കാനിരിക്കുന്നത്. ജില്ലയിലുടനീളം 10,000 ത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവ്വേ നടത്തിയത്. സർവ്വേയിൽ ബിജെപി നേതൃത്വത്തിലുള്ള മാണിക് സാഹ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാകുന്നു. 30-35 സീറ്റുകൾ വരെ പാർട്ടി നേടിയെടുക്കും. അതേസമയം സിപിഐ(എം)-കോൺഗ്രസ് സഖ്യം 13-16 സീറ്റുകളിൽ ഒതുങ്ങും.
തിപ്രാഹ ഇൻഡിജനസ് പ്രോഗ്രസീവ് അലയൻ എന്ന തിപ്ര മോത, 11-13 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. മറ്റ് പാർട്ടികൾ 1 സീറ്റ് നേടുമെന്നും സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നു.
പാർട്ടികളുടെ വോട്ട് വിഹിതം നോക്കിയാൽ, സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിന് 39-42 ശതമാനം വോട്ട് വിഹിതം ജൻ കി ബാത്ത് പ്രവചിക്കുന്നുണ്ട്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിന് 38-41 ശതമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദ്യോത് ദേബ്ബർമ്മ നയിക്കുന്ന തിപ്ര മോതയ്ക്ക് 16-21 ശതമാനവും മറ്റ് പാർട്ടികൾക്ക് 1-2 ശതമാനവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കൻ ത്രിപുര ജില്ലയിലെ 6 ൽ 3 സീറ്റും ബിജെപി നേടുമെന്ന് സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നു. സിഫൈജാല ജില്ലയിലെ 9-ൽ 4 സീറ്റുകളും, ദക്ഷിണ ത്രിപുര ജില്ലയിലെ 7-ൽ 4 സീറ്റും, ധലക് ജില്ലയിലെ 6-ൽ 3 സീറ്റും, ഉനിനാകോട്ടി ജില്ലയിലെ 5-ൽ 2 സീറ്റും, ബിജെപി നേടിയെടുക്കുമെന്നും പ്രവചിക്കുന്നുണ്ട്.
Discussion about this post