Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുകയാണ്; പെൺമക്കൾക്ക് അനന്തരാവകാശം ലഭിക്കാത്തതിനാൽ വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി ഷുക്കൂർ വക്കീൽ

by Brave India Desk
Mar 5, 2023, 10:48 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്; വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. ഈ മാസം എട്ടിനാണ് അദ്ദേഹം വീണ്ടും വിവാഹം ചെയ്യുന്നത്.

ഭാര്യ ഷീനയെ തന്നെയാണ് വീണ്ടും വിവാഹം ചെയ്യുന്നത്. 1994 ൽ ഇസ്ലാമിക നിയമപ്രകാരമായിരുന്നു ഷീനയുമായുള്ള ഷൂക്കൂർ വക്കീലിന്റെ വിവാഹം. മൂന്ന് പെൺമക്കളും ഇവർക്കുണ്ട്. ആൺ മക്കൾ ഇല്ലാത്തതിനാൽ ഷൂക്കൂർ വക്കീലിന്റെയും ഭാര്യയുടെയും കാലശേഷം മുസ്ലീം വ്യക്തി നിയമ പ്രകാരം സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ പെൺമക്കൾക്ക് ലഭിക്കുകയുള്ളൂ. ബാക്കി സ്വത്തുക്കൾ ആൺ മക്കളില്ലാത്തതിനാൽ ഇവരുടെ സഹോദരങ്ങൾക്ക് നൽകേണ്ടിവരും. ഈ സാഹചര്യത്തിൽ സ്വത്തുക്കൾ പൂർണമായും മക്കൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഷുക്കൂർ വക്കീലും ഭാര്യയും വീണ്ടും വിവാഹം ചെയ്യുന്നത്.

Stories you may like

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുൻപാകെ രാവിലെ 10 മണിക്കാണ് സ്‌പെഷ്യല്‍ മാര്യേജ് നിയമത്തിലെ വകുപ്പ് 15ാം പ്രകാരമുള്ള വിവാഹം. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. വീണ്ടും വിവാഹം ചെയ്യുന്നത് ആരെയും വെല്ലുവിളിക്കാൻ അല്ലെന്നും, തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ഷൂക്കൂർ വക്കീൽ പറഞ്ഞു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും.
പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്…
വിശദമായി പറയാം,
1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം.
ഇസ്‌ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.
ഒക്ടോബര്‍ ഒമ്പതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്‍മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍!
മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.
ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും! FB യില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം. ഖബറടക്കവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.
എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്?
കടം വല്ലതും തീര്‍ക്കാനുണ്ടോ?
സമ്പാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ?
തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.
എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ?
സംശയമെന്തിരിക്കുന്നു.
അവര്‍ക്കു തന്നെ കിട്ടണം.
എന്നാല്‍, അവര്‍ക്ക് കിട്ടുമോ?
അതെന്തേ അങ്ങിനെ ഒരു ചോദ്യം!
കിട്ടില്ല, അതു തന്നെ.
1937 ലെ The Muslim Personal Law (Shariat)Application Act ആണ് കാരണം.
ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടര്‍ച്ചാ നിയമം, മുസ്ലിം പേഴ്‌സണല്‍ ലോ അഥവാ ശരീഅ പ്രാകാരം ആണ്.
എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല.
എന്നാല്‍ 1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
അഥവാ താഹിസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതു മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ.
ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.
1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.
തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി?
അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?
നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.
1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.
ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.
സമത്വം സകല മേഖലകളിലും പരക്കട്ടെ.
എല്ലാവര്‍ക്കും നന്മയും സ്‌നേഹവും നേരുന്നു.
എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.

“>ഫേസ്ബുക്ക് പോസ്റ്റ്

Tags: marriageshukkur vakkel
Share7
Tweet
SendShare

Latest stories from this section

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

Discussion about this post

Latest News

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

നാല് പ്രധാന സംസ്ഥാനങ്ങളിലായി 9,450 കോടി രൂപയുടെ വൻ മൾട്ടിട്രാക്കിംഗ് പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies