ബംഗളൂരു: കർണാടകയിൽ നാടകാന്ത്യം. ദിവസങ്ങൾ നീണ്ട പോരിനും ചർച്ചകൾക്കും ശേഷം മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത ശിവകുമാറിന് കൈ നിറയെ സ്ഥാനമാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രശ്‌നം പരിഹരിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറി തീരുമാനിച്ച നേതൃത്വം, ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളും നൽകി. കൂടാതെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അദ്ധ്യക്ഷനായി ഡികെ തുടരും. ഇരട്ടപ്പദവിക്കെതിരായ നയത്തിൽനിന്നു വിട്ടുവീഴ്ച ചെയ്ത കോൺഗ്രസ്,ശിവകുമാറിന്റെ ക്യാമ്പിൽനിന്നുള്ള ആറുപേർക്ക് മന്ത്രിസ്ഥാനം നൽകാമെന്നും ഹൈക്കമാൻഡ് വാഗ്ദാനം നൽകി. അതേസമയം മുഖ്യമന്ത്രിപദവുമായി ടേം വ്യവവസ്ഥ, കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. സിദ്ധരാമയ്യയ്‌ക്കൊപ്പം ആദ്യഘട്ടത്തിൽ ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
Discussion about this post