പട്‌ന: ബിഹാറിലെ ജാതി സെൻസസിൽ ലഭിച്ച വിവരങ്ങൾ വൈറലാവുന്നു. ‘നാൽപത് സ്ത്രീകൾക്ക് ഒരു ഭർത്താവ്’ എന്ന എന്ന തരത്തിലുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയത്.
അർവാൾ സിറ്റി കൗൺസിൽ ഏരിയയിലെ വാർഡ് നമ്പർ 7ൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം പ്രദേശത്തെ 40 സ്ത്രീകളുടെയും ഭർത്താക്കൻമാരുടെ പേര് രൂപ്ചന്ദ് എന്നാണ്. റെഡ് ലൈറ്റ് പ്രദേശമാണിത്. നിതീഷ് കുമാർ സർക്കാർ സംഘടിപ്പിച്ച സെൻസസ് ചോദ്യങ്ങൾക്കിടെയാണ് ഭൂരിഭാഗം സ്ത്രീകളും ഭർത്താവിന്റെ പേര് രൂപ്ചന്ദ് എന്ന് പറഞ്ഞത്.
എന്നാൽ ആരാണ് രൂപ് ചന്ദ് എന്താണ് ഇയാളുടെ വിലാസം എന്നൊന്നും ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല.ലൈംഗിക തൊഴിലാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.ചില സ്ത്രീകൾ തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും പറഞ്ഞതും രൂപ്ചന്ദ് എന്നായിരുന്നു.
ലൈംഗിക തൊഴിലാളികൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള മിക്ക ആളുകൾക്കും സ്ഥിരമായി ഒരു വിലാസം ഇല്ല.രൂപ്ചന്ദ് എന്ന വാക്കിന്റെ അർത്ഥം രൂപയെന്നാണ്. ഈ പ്രദേശത്തുകാർ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് പണത്തെയാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ പേരിന്റെ കോളത്തിൽ രൂപ്ചന്ദ് എന്ന് എഴുതാൻ തീരുമാനിച്ചത്.
Discussion about this post