ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ അഴിമതി ആരോപണത്തിൽ ദുഃഖമുണ്ടെന്ന് അന്നാ ഹസാരെ. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരിലാണ് കേജരിവാൾ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതെന്നും അത്തരത്തിൽ ഒരാൾക്കെതിരേ അഴിമതി ആരോപണം ഉയരുന്നത് വേദനിപ്പിക്കുന്നതായും ഹസാരെ പറഞ്ഞു.
അന്നാ ഹസാരെയുടെ ലോക്പാൽ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നവരിൽ പ്രധാനിയായിരുന്നു അരവിന്ദ് കേജരിവാൾ. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുകയും കേജരിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ച് ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. ഡൽഹി മന്ത്രിസഭയിൽനിന്നു പുറത്താക്കപ്പെട്ട കപിൽ മിശ്രയാണ് കേജരിവാളിനെതിരേ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. കേജരിവാൾ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്നിൽനിന്നും രണ്ടു കോടി രൂപ വാങ്ങിയതായി മിശ്ര ആരോപിച്ചു. സത്യേന്ദ്ര ജയ്നിൽനിന്നും പണം കേജരിവാൾ വാങ്ങുന്നതിന് താൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post