പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് പാക്കിസ്ഥാൻ റെയിൽവെ മന്ത്രി ഷെയഖ് റാഷിദ് അഹമ്മദിനെ ലണ്ടനിലെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പ്രവർത്തകർ മർദ്ദിച്ചു. അവാമി മുസ്ലീം ലീഗ് (എ.എം.എൽ) ലണ്ടനിലെ ഹോട്ടലിൽ നടത്തിയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. റാഷിദിനെ മുട്ട എറിഞ്ഞു. പാർട്ടിയില രണ്ട് പ്രവർത്തകർ ചേർന്ന് തല്ലിയതായും റിപ്പോർട്ടുകൾ ഉണ്ട്.
സംഭവത്തിന് ശേഷം രണ്ട് പി പിപി പാർട്ടി പ്രവർത്തകരായ ആസിഫ് അലി ഖാനും, സമാ നമാസും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി. ‘ഞങ്ങളുടെ ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിക്കെതിരായ അഭിമുഖത്തിനിടെ റാഷിദ് മോശമായ ഭാഷ ഉപയോഗിച്ചു. ഇത്തരം നന്ദി കെട്ട രാഷ്ട്രീയക്കാരനുമായി ഇടപഴകുന്നതിനുളള മാർഗമായാണ് മുട്ടകൾ മാത്രം ഉപയോഗിച്ചതെന്നും ഇവർ പറഞ്ഞു’
പ്രസ്താവന പുറത്തു വിട്ട ശേഷം അവാമി മുസ്ലീം ലീഗ് യു.കെ. പ്രസിഡന്റ് സലീം ഷെയ്ഖ് റാഷിദിന്റെ അനുമതിയോടെ ആക്രമണകാരികൾക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു. ഇന്ത്യ വിരുദ്ധ പ്രസ്തവനകൾ നടത്തിയ റാഷിദ് ഏറെ ശ്രദ്ധേയനാണ്. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്ലാമിക രാഷ്ട്രത്തെ ആരെങ്കിലും നോക്കിയാൽ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുമെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞിരുന്നു.
Discussion about this post