പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ ജോയ് തോമസിന്റെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെ തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബാങ്കിന്റെ മുൻ ഡയറക്ടർ സുർജിത് സിങ് അറോറയെയും 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്ത അറോറയെ ഇന്നലെയാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
4355.43 കോടി രൂപയുടെ തട്ടിപ്പ്കേസിൽ ഇവരുൾപ്പെടെ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാങ്കിന്റെ വായ്പകളിൽ 70 ശതമാനവും ഹൗസിങ് ഡവലപ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ) എന്ന സ്ഥാപനത്തിന് നൽകിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നിക്ഷേപകർക്ക് ആകെ 40,000 രൂപ മാത്രമേ തൽക്കാലം പിൻവലിക്കാനാവൂ.
Discussion about this post