ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷ ലഭിക്കപ്പെടുന്ന വ്യക്തികളിൽ പ്രമുഖ സ്ഥാനം ആണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്. അദ്ദേഹം രാജ്യത്തിന് പുറത്ത് പോകുമ്പോഴൊക്കെ കൂടെ ഓഫീസും, സർവ്വ സന്നാഹങ്ങളും, ഒരു യുദ്ധത്തിന് ആവശ്യമുള്ള പടകോപ്പുകളും ഒക്കെ അദ്ദേഹത്തിനെ അനുഗമിക്കും.
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം ആയ എയർഫോഴ്സ് വൺ ഉൾപ്പെടെ 8 വിമാനങ്ങൾ ആണ് ഇവയൊക്കെയുമായി ഗുജറാത്തിൽ വന്ന് ഇറങ്ങുന്നത്. അതിൽ ആറ് വിമാനങ്ങളിലും യുദ്ധ കോപ്പുകളും, മിസൈൽ സിസ്റ്റങ്ങളും, അദ്ദേഹത്തിന് സഞ്ചരിക്കാൻ ഉള്ള കാറുകളും ഒക്കെയുണ്ട്. ഇവയെല്ലാം ഇപ്പോൾ തന്നെ ഗുജറാത്ത് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
കൂടാതെ പ്രസിഡന്റിനെ നിരീക്ഷിച്ചുകൊണ്ട് ഇന്ത്യൻ സമുദ്രത്തിൽ അമേരിക്കൻ നാവിക സേന കപ്പലുകൾ സർവ്വ സജ്ജമായിരിക്കും.
കഴിഞ്ഞ നവംബറിൽ ആണ് ഇന്ത്യയിലേക്ക് വരുന്ന കാര്യം പറഞ്ഞത്. എന്നാൽ ഒരാഴ്ച മുൻപ് മാത്രമാണ് വരുന്ന തീയതി ഇന്ത്യയെ അറിയിച്ചത്. സുരക്ഷാ കാരണത്താലാണ് തീയതി നേരത്തെ പ്രഖ്യാപിക്കാതിരുന്നത്.
അമേരിക്കൻ പ്രസിഡന്റിന് സംരക്ഷണം നൽകുന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവിസ്’ എന്ന ഡിപാർട്മെന്റ് ആണ് പ്രസിഡന്റിന്റെ സുരക്ഷ ഒരുക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന് പോലും പുറത്തേക്ക് ഇറങ്ങണം എങ്കിൽ സീക്രട്ട് സർവീസിന്റെ അനുവാദം ആവശ്യമാണ്. എന്തെങ്കിലും സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ പ്രസിഡന്റിന്റെ സമ്മതം ഇല്ലാതെ തന്നെ സുരക്ഷിതമായ സ്ഥലത്തു എത്തിക്കാൻ വരെ ഉള്ള അധികാരം സീക്രട്ട് സർവീസിന് ഉണ്ട്. ഒരാൾ അയാളുടെ ഫോണിൽ ഡൊണാൾഡ് ട്രംപിനെയോ, അദ്ദേഹത്തിന്റെ കോഡ് നെയിം ആയ മോഗൾ എന്നോ ടൈപ്പ് ചെയ്ത് നോക്കിയാൽ, ഒരു അമേരിക്കൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ അയാളുടെ പ്രൊഫൈൽ സന്ദർശിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ, കുഴപ്പക്കാരനാണോ എന്ന് പരിശോധിക്കും. അത്രക്ക് സുരക്ഷാസംവിധാനം ആണുള്ളത്.
പ്രസിഡന്റ് ഇന്ത്യയിൽ വന്നിറങ്ങിയാൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ, അവിടേക്കുള്ള വഴികൾ ഒക്കെ സീക്രട്ട് സർവിസ് ഉദ്യോഗസ്ഥർ വന്ന് ആദ്യം നോക്കി പ്രശ്നമില്ലായെന്ന് മനസ്സിലാക്കും. അവർ കണ്ടെത്തുന്ന സുരക്ഷാ പാളിച്ചകൾ ഒക്കെ ഇന്ത്യൻ സർക്കാറിനെ അറിയിക്കും. ഇന്ത്യ ആ വീക്ക് സ്പോട്ടുകൾ കുറ്റമറ്റതാക്കും, അത്രയേ ഗുജറാത്ത് ചേരിയിൽ നടന്ന മതില് കെട്ടൽ സംഭവത്തിൽ നടന്നിട്ടുള്ളൂ.
ലോകത്തിലെ ഏതു മുക്കിലും മൂലയിലും കണ്ണെത്തുന്ന ചാര ഉപഗ്രഹങ്ങൾ ഉള്ള അമേരിക്കയുടെ മുന്നിൽ നിന്ന് ഒരു ചേരിയെ മറക്കേണ്ട കാര്യം ഇന്ത്യക്ക് ഇല്ല. ആ ചേരി അദ്ദേഹം പോകുന്ന വഴിയിലെ തുറന്ന ഒരു സ്ഥലമായത് മാത്രമാണ് കാരണം. ട്രംപ് വരുന്ന തീയതി പ്രഖ്യാപിച്ച അന്ന് തന്നെ അദ്ദേഹം സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പൂർണ്ണ അധികാരം പോലീസ് ഏറ്റെടുത്തു. അതായത് ഒഴിഞ്ഞ വീടുകൾ എല്ലാം പോലീസ് ഏറ്റെടുത്തു. സുരക്ഷ കർശനമാക്കി, ജനങ്ങൾ എല്ലാം സദാ സമയം രേഖകൾ കൈവശം വെക്കണം എന്ന ഉത്തരവും പുറപ്പെടുവിച്ചു. ഉയരം കൂടിയ ബിൽഡിങ്ങുകളിൽ എല്ലാം പോലീസ് സ്ഥാനം ഉറപ്പിച്ചു. ട്രംപ് ഉൽഘാടനം ചെയ്യാൻ പോകുന്ന സ്റ്റേഡിയവും പോലീസ് ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണത്തിൽ ആണ്. അദ്ദേഹം വേദിയിൽ നിൽക്കുമ്പോൾ അവിടേക്ക് ഒരു വെടിയുണ്ട പായിക്കാൻ പറ്റുന്ന സകല സ്ഥലങ്ങളും ഇപ്പോൾ പോലീസ് കാവലിൽ ആണ്. മാത്രമല്ല അദ്ദേഹത്തിന്റെ സന്ദർശന സമയത്ത് അഹമ്മദാബാദിൽ ജി.പി.എസ് സിഗ്നൽ പോലും കിട്ടാതെയാവും.
മലയാള മാധ്യമങ്ങളടക്കം ആരോപണമുന്നയിക്കുന്ന ഗുജറാത്തിലെ ആ ചേരി ഒരു സ്വകാര്യ വസ്തുവാണ്, സർക്കാർ ഭൂമി പോലും അല്ല. അവിടെ താമസിക്കുന്നത് ഗുജറാത്തികൾ അല്ല രാജസ്ഥാനി ബൻജാരകൾ ആണ്. അവർക്ക് ഗുജറാത്ത് സർക്കാർ ആനുകൂല്യങ്ങൾ കിട്ടുകയില്ല. കേരളത്തിലും നിങ്ങൾ റോഡരികിൽ സാധനങ്ങളും ചട്ടികളും ഒക്കെ വിൽക്കുന്ന രാജസ്ഥാനി ബൻജാരകൾ ഉണ്ട്. അവർക്ക് ഒരു നേരത്തെ റേഷൻ അരി പോലും കേരള സർക്കാറിന് കൊടുക്കാൻ പറ്റില്ല, കാരണം അവർ കേരളത്തിലെ ആളുകൾ അല്ല എന്നത് തന്നെയാണ് കാരണം. ബൻജാരകൾക്ക് സ്ഥിരം ഒരു താമസ സ്ഥലവും ഇല്ല.
Discussion about this post