ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള പ്രധാനപ്പെട്ട സോഷ്യൽ മീഡിയകളുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്രസർക്കാർ.
ഡൽഹി കലാപം നടക്കുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി പേർ കലാപത്തിന് ആഹ്വാനം ചെയ്യുകയും,വർഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇവ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് കേന്ദ്രം സാമൂഹിക മാധ്യമങ്ങളുടെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.ചൊവ്വാഴ്ച, ഡൽഹിയിലാണ് പ്രധാന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പ്രതിനിധികളുമായി യോഗം നടന്നത്.
മതവിദ്വേഷം ജനിപ്പിക്കുന്ന, അക്രമമഴിച്ചു വിടുന്ന പോസ്റ്റുകളും നിർദ്ദേശങ്ങളും നിയന്ത്രിക്കണമെന്ന് പറഞ്ഞ കേന്ദ്രസർക്കാർ, പൊതുവെ ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ സാമൂഹിക മാധ്യമങ്ങൾ അലംഭാവം കാണിക്കുന്നുണ്ടെന്നും ഇപ്രാവശ്യം അതുണ്ടായാൽ ഇന്ത്യൻ ശിക്ഷാ നിയമം 120 B പ്രകാരം ക്രിമിനൽ നടപടികളെടുക്കുമെന്നും വകുപ്പുകൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ യാതൊരു ക്ഷാമവുമില്ലെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. തുടർന്ന്, സാമൂഹിക അന്തരീക്ഷത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഡൽഹി പോലീസുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളുടെ പ്രതിനിധികൾ ഉറപ്പു നൽകി.
Discussion about this post