ഡൽഹി: മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരും. സർക്കാർ ഓഫീസുകൾ അടഞ്ഞു തന്നെ കിടക്കും. കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകും. പൊതുഗതാഗത മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും ഇളവില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും. സർക്കാർ സേവനങ്ങളുടെ കോൾസെന്ററുകൾ തുറക്കാമെന്ന് കേന്ദ്രം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
അവശ്യസർവ്വസുകൾക്കായുള്ള ഓഫീസുകളിൽ ആളുകളുടെ എണ്ണം കുറയ്ക്കും. സംസ്ഥാനങ്ങൾ അമിത ഇളവ് നൽകരുതെന്നും നിർദ്ദേശം. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നിലനിൽക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും. വ്യോമഗതാഗതം ആരംഭിക്കില്ല. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും യോഗം പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം പങ്കെടുക്കാൻ പാടുള്ളൂ.
ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, ടെലികോം മേഖല, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. വൈദ്യുതി മേഖലയ്ക്ക് ആവശ്യമായതിനാല്‍ ഖനി മേഖലയുടെ പ്രവര്‍ത്തനത്തിന് ഇളവ് നല്‍കിയിട്ടുണ്ട്.
തേയില തോട്ടങ്ങള്‍ തുറക്കാം. പക്ഷെ 50 ശതമാനം തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. റോഡ്, റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചത് തുടരും. റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവയുടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കം അനുവദിക്കും. ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.
മതസ്ഥാപനങ്ങള്‍ മെയ് മൂന്നുവരെ നിര്‍ബന്ധമായും അടഞ്ഞു കിടക്കണം. സ്പോര്‍ട്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മാര്‍ഗരേഖ അറിയിക്കുന്നു.
Discussion about this post