പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ എണ്ണപലഹാരങ്ങളുടെയും കാപ്പിയുടെയും വില കുറച്ചു.മുമ്പ് കാപ്പിയോടൊപ്പം ഒരു വടയോ പഴംപൊരിയോ വാങ്ങിയാൽ ആകെ 100 രൂപ വരുന്നിടത്തു ഇപ്പോൾ അതിന്റെ നാലിലൊന്ന് വില മാത്രമെ വരുന്നുള്ളൂ.കാപ്പിക്കും വടക്കും യഥാക്രമം ഇരുപതും പതിനഞ്ചുമാണ് ഇപ്പോഴത്തെ വില.
ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഷാജി കോടൻകണ്ടത്തിൽ എന്ന അഭിഭാഷകനാണ്.ആദ്യം എയർപോർട്ടിൽ അമിത വില ഈടാക്കുന്നതിനെ സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും കൊച്ചിൻ എയർപോർട്ടിനും ഫലമുണ്ടായില്ലെന്നും അതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയായിരുന്നെന്നും ഷാജി വ്യക്തമാക്കി.എയർപോർട്ടിൽ എംആർപി(മാക്സിമം റീട്ടെയ്ൽ പ്രൈസ്) യേക്കാൾ കൂടുതൽ വിലയിലാണ് സാധനങ്ങൾ വിറ്റിരുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി അയച്ച കത്തിനുള്ള മറുപടി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പെട്ടെന്നു തന്നെ വന്നുവെന്ന് ഷാജി കോടൻകണ്ടത്തിൽ കൂട്ടിച്ചേർത്തു.
Discussion about this post