കിഫ്ബി മസാല ബോണ്ട് : അദാനിയുടെ ബന്ധുവിന്റെ കമ്പനി തന്നെ കേരള സർക്കാരിന്റെ നിയമോപദേശകർ
തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി സംസ്ഥാന സർക്കാർ സമീപിച്ചതും ഗൗതം അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ.ഇത് തെളിയിക്കുന്ന നിയമസഭാ രേഖകൾ പുറത്തു വന്നിട്ടുണ്ട്. മാത്രമല്ല, അടൂർ പ്രകാശിന്റെ ചോദ്യത്തിന് മന്ത്രി തോമസ് ഐസക് നൽകിയ മറുപടിയിൽ നിന്നും സംസ്ഥാന സർക്കാർ സമീപിച്ചത് അദാനിയുടെ മരുമകളായ പരിധി അദാനിയുടെ കമ്പനിയെയാണെന്ന് വ്യക്തമായി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൽ അമർചന്ദ് മംഗൾദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്ധോപദേശത്തിന് കൺസൾട്ടൻസി ഫീസായി 10,75,000 രൂപ സംസ്ഥാനം നൽകിയത്.സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കുന്നതിനായുള്ള ലേലത്തിന് കൺസൾട്ടൻസി ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിന്റെ കമ്പനിയായ സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിനെയാണെന്നത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
Discussion about this post