വാഷിംഗ്ടണ്‍: ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍. ക്യൂബ ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും, ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ ആവശ്യപ്പെട്ടു. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
2015 ല്‍ ഹവാനയുമായി വാഷിംഗ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു. അന്നത്തെ വാഗ്ദാനങ്ങൾ പാലിക്കാന്‍ കൂബ തയാറായില്ലെന്നും, ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്രംപ് സർക്കാർ പറയുന്നത്. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.
read also: പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടുന്ന ആളിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
അതേസമയം ജോ ബൈഡന് അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുമ്പ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.
Discussion about this post