കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന് ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ അറിയിച്ചു.
റംസാൻ നോമ്പിനായി സംസ്ഥാനമെമ്പാടുമുള്ള പള്ളികൾ സജ്ജമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും വ്രതകാലം. കഴിഞ്ഞ വർഷത്തേതിൽ നിന്നും നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും രോഗവ്യാപനം വർദ്ധിക്കുന്നത് ആശങ്കയാണ്.
ആത്മീയ പ്രഭാഷണങ്ങളും പ്രാർത്ഥനകളുമായി വ്രതകാലത്തെ സ്വീകരിക്കാൻ വിശ്വാസികൾ തയ്യാറായിക്കഴിഞ്ഞതായി പുരോഹിതർ അറിയിച്ചു.
Discussion about this post