കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി 8 മണി മുതൽ മെയ് ഒന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രോഗബാധിതരായത് അറുപതിനായിരത്തിലധികം ആണ്.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ഓക്സിജൻ എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.
സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് കടകളും ഓഫീസുകളും അടഞ്ഞു കിടക്കും.
ലോക്ക് ഡൗണിലേക്ക് നീങ്ങിയില്ലെങ്കിലും കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതല്‍ 15 ദിവസത്തേക്ക് പൊതുസമ്മേളനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്ക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതായും ഉദ്ധവ് താക്കറെ അറിയിച്ചു.
പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. അത്യാവശ്യ യാത്രകള്‍ക്ക് മാത്രം ബസുകളും ട്രെയിനുകളും ഉപയോഗിക്കുക. രാത്രികാലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് മാത്രം 60,212 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് 50000 ത്തില്‍ അധികം പേര്‍ക്കാണ് ഓരോ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്.
Discussion about this post