ഭൂചലനത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായ അസമിനു എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സർബനന്ദ സോനോവാളുമായി പ്രധാനമന്ത്രി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അസമിലെ ജനങ്ങളുടേ ക്ഷേമത്തിനായി പ്രാർത്ഥിയ്ക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ന് രാവിലെ 7:55 നാണ് അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായത്. റിൿടർ സ്കെയിലിൽ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അസമിലെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
എല്ലാവിധ പിന്തുണയുമായി അസം സർക്കാരിനൊപ്പം ഉറച്ചുനിൽക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചു.
Discussion about this post