ചണ്ഡീഗഢ്: പഞ്ചാബിലെ ബിജെപി- ആർ എസ് എസ് ഓഫീസുകളിൽ ഭീകരർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. ആരധനാലയങ്ങൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കർഷക സമരങ്ങൾക്ക് പിന്തുണ നൽകുന്ന ഖലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ്, സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയർത്തുന്ന നേതാക്കൾക്ക് വധഭീഷണി ഉയർത്തിയിരുന്നു. അമൃത്സറിൽ പാക് അതിർത്തിക്ക് സമീപത്ത് നിന്നും അടുത്തയിടെ വൻ ആയുധശേഖരം പിടികൂടിയിരുന്നു.
കർഷക സമരം മറയാക്കി പാക് ഭീകര സംഘടനകൾ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിക്ക് പുറമെ ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post