ഷോപിയാൻ: കശ്മീരിലെ ഷോപിയാനിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. മൂന്നു ലഷ്കർ ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തി അവരുടെ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഒൻപതുമണിക്കൂർ നീണ്ടു.
ഷോപിയാനിലെ ഖെരിപോരയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട ഒരു ഭീകരന് ബിഹാർ സ്വദേശിയെ കൊന്നശേഷം രക്ഷപെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാർ അറിയിച്ചു.
തിങ്കളാഴ്ച പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ ശില്പാലയത്തിൽ (മാടമ്പള്ളിയിൽ) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ ജവാൻ എച്ച്. വൈശാഖ് (അക്കു–24), പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ ജസ്വിന്ദർ സിങ്, ജവാൻ മൻദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, യുപി സ്വദേശി ജവാൻ സരജ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
Discussion about this post