പറ്റ്ന: ബിഹാറിൽ പുരോഹിത സംഘത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മേഘാലയയിൽ നിന്നും എത്തിയ സംഘത്തിന് നേരെയാണ് അഞ്ജാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അപലപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രെസ്ബിറ്റേറിയൻ പള്ളിയിലെ മുതിർന്ന പുരോഹിതർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മതപരിപാടിയിൽ പങ്കെടുക്കാനായി ബിഹാറിൽ എത്തിയതായിരുന്നു സംഘം. ഇതിനിടെ തീവണ്ടിയിൽവച്ചാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ബിഹാറിൽ തങ്ങളുടെ പുരോഹിതർ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമാണെന്ന് കോൺറാഡ് സാംഗ്മ സാംഗ്മ പ്രതികരിച്ചു. ബിഹാർ പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. പോലീസുമായി മേഘാലയ പോലീസ് അടിക്കടി ബന്ധപ്പെടുന്നുണ്ട്. ആക്രമിക്കപ്പെട്ടവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ബിഹാറിൽ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു.
Discussion about this post