ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 4.5 രേഖപ്പെടുത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അരുണാചൽ പ്രദേശിലെ ചംഗ്ലാംഗിൽ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. ചംഗ്ലാംഗിൽ 97 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.
രാവിലെ ഹരിയാനയിലെ ഝജ്ജാറിൽ റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അരുണാചലിലും ഭൂചലനം ഉണ്ടായത്. പ്രകമ്പനം സെക്കന്റുകൾ നീണ്ടു. ഇത് ആളുകളിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. പ്രകമ്പനം ഉണ്ടായതോടെ നാട്ടുകാർ വീടുകളിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു.
ഭൂചലനത്തിൽ കാലപ്പഴക്കം ചെന്ന വീടുകൾക്ക് വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല. ഭൂചലനം ഉണ്ടായ പ്രദേശങ്ങളിൽ അധികൃതർ എത്തി പരിശോധന നടത്തും.
Discussion about this post