ന്യൂഡൽഹി: സല്യൂട്ട് നൽകാത്തതിന് കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് നേതാവിന്റെ മകൻ. ഝാർഖണ്ഡിലെ ധൻബാദ് മേഖലയിലാണ് സംഭവം. കോൺഗ്രസ് നേതാവ് രൺവിജയ് സിംഗിന്റെ മകനായ രൺവീർ സിംഗും സുഹൃത്തുക്കളും ചേർന്ന് 17 വയസുകാരനെയാണ് ആക്രമിച്ചത്. പിസ്റ്റളിന്റെ താഴ്ഭാഗവും,വടിയും മുൾപടർപ്പും ഉപയോഗിച്ചായിരുന്നു ആക്രമണം.
കുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്.സംഭവത്തിൽ വീഡിയോ പുറത്തുവന്നിട്ടുണ്ട്.രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ,വെള്ള കുർത്ത ധരിച്ച ഒരാൾ ഉൾപ്പെടെ അഞ്ചോളം പേർ ഒരാളെ ചീത്ത വിളിക്കുന്നതും ആക്രമിക്കുന്നതും കാണാം. എന്ത് കൊണ്ട് സല്യൂട്ട് ചെയ്തില്ല എന്ന് ആക്രോശിച്ച് കൊണ്ടാണ് ആക്രമണം.
ഞാനും സുഹൃത്തുക്കളപം അവിടെ ബസ് കാത്തുനിൽക്കുകയായിരുന്നു, ആറ്-ഏഴ് കാറുകൾ, രൺവീർ സിങ്ങിന്റെ കാറുകൾ, ആ ഭാഗത്ത് കൂടെ ഓടിച്ചുപോയി. തുടർന്ന് 20-25 ആളുകൾ പുറത്തിറങ്ങി എന്നെ പിടികൂടി. എന്ത് കൊണ്ട് വണങ്ങിയില്ല എന്ന് ചോദിച്ച് അടിക്കാൻ ആരംഭിച്ചു. ആളുകൾ തന്നെ ബലമായി ഒരു കാറിൽ കയറ്റി അടുത്തുള്ള ചായക്കടയിലേക്ക് കൊണ്ടുപോയി, അവിടെ അവർ തന്നെ മർദിക്കുകയായിരുന്നുവെന്ന് കുട്ടി ആരോപിക്കുന്നു. ‘ചായക്കടയിൽ വച്ച് അംഗരക്ഷകരിൽ ഒരാൾ എന്നെ പിടിച്ച് രൺവീർ സിങ്ങിന്റെ കാൽക്കൽ വീഴാൻ നിർബന്ധിച്ചു. എന്നിട്ട് അവർ എന്റെ ഫോൺ എടുത്ത് അച്ഛനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് 17 കാരന്റെ മൊഴി.
എന്നാൽ തന്റെ മകൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Discussion about this post