തിരുവനന്തപുരം : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. തുടർന്ന് ഇയാളെ എൻഐഎക്ക് കൈമാറി.
കുവൈത്തിലേക്ക് പോകാനായാണ് ഞായറാഴ്ച രാവിലെ ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ചുമതല വഹിച്ചിരുന്നയാളാണ് സുൾഫി ഇബ്രാഹിം. രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽപോയിരുന്നു. തുടർന്ന് ഇയാൾക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. തുടർന്ന് പ്രതിയെ വലിയതുറ പോലീസിന് കൈമാറുകയിം പോലീസ് എൻഐഎയെ വിവരമറിയിക്കുകയുമായിരുന്നു. സുൾഫി ഇബ്രാഹിമിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് എൻഐഎ നൽകി. ഇതിനുപിന്നാലെ ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
Discussion about this post