ടെൽ അവീവ് : ഹമാസ് ഭീകരർക്ക് വൻ തിരിച്ചടി നൽകി ഇസ്രായേൽ സൈന്യം. ഹമാസ് തീവ്രവാദികളുടെ രഹസ്വാന്വേഷണ കേന്ദ്രങ്ങളാണ് മിസൈൽ ആക്രമണത്തിലൂടെ വ്യോമസേന തകർത്തത്. ഇസ്രായേലിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയത് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഇതെന്ന് ഇസ്രായേൽ വ്യോമസേന അവകാശപ്പെട്ടു.
ഹമാസ് ഭീകര സംഘടനയുടെ ഇന്റലിജൻസ് ആസ്ഥാനവും ഹമാസ് ഭീകര സംഘടനയുടെ വ്യോമസേന ഉപയോഗിച്ചിരുന്ന കോമ്പൗണ്ടും തകർത്തുവെന്ന് ഇസ്രായേൽ വ്യോമസേന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
A short while ago, IAF fighter jets struck a compound belonging to the head of the intelligence department in the Hamas terrorist organization.
The IAF is currently continuing to strike terror targets in the Gaza Strip. pic.twitter.com/uSHsXGFNzz
— Israeli Air Force (@IAFsite) October 8, 2023
ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭിച്ചിരുന്ന ഇസ്ലാമിക് നാഷണൽ ബാങ്കും ഫസ്റ്റ് ബാങ്കും തകർത്തു. ആയുധങ്ങളും സൈനിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗാസയിലെ സ്റ്റോറേജ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും തകർത്തു. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്നും ഇസ്രയേൽ അറിയിച്ചു.
Discussion about this post