ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കോൺഗ്രസ് ദളിതരെയും മുസ്ലീങ്ങളെയും വോട്ട് ബാങ്കായി മാത്രം ഉപയോഗിച്ചു. അവർ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് വാനപർത്തിയിൽ പൊതുയോഗത്തിൽ സംസാരിക്കവെ റാവു പറഞ്ഞു.
ജില്ലയിൽ ഒരു മെഡിക്കൽ കോളേജ് പോലും സ്ഥാപിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസ് ഭരണകാലത്ത് കർഷകർ ദുരിതമനുഭവിച്ചു. അവർക്ക് കാർഷിക ഉത്പന്നങ്ങളുടെ സംഭരണ വില നൽകാൻ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. റാവു കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദീർഘകാലം കോൺഗ്രസ് ഭരണത്തിലിരുന്നു. അക്കാലത്തൊന്നും ദളിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഒരു ശ്രമവും നടത്തിയില്ല. നെഹ്രു പോലും അവശ വിഭാഗങ്ങളെ പാടെ അവഗണിച്ചു. ചന്ദ്രശേഖര റാവു പറഞ്ഞു.
നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ 3നാണ് ഫലപ്രഖ്യാപനം. ഭരണകക്ഷിയായ ബി ആർ എസും ബിജെപിയും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരമാണ് ഇവിടെ.
Discussion about this post