കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാലകളിലെ വിസിമാരെയാണ് പുറത്താക്കിയത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ കടുത്ത നടപടി. യുജിസി നിഷ്കർഷിച്ച യോഗ്യത ഇല്ലാത്തിന്റെ പേരിലാണ് നടപടി. ഓപ്പൺ സർവ്വകലശാല വിസി നേരത്തെ രാജി സമർപ്പിച്ചിരുന്നു.
ഈ കഴിഞ്ഞ ഫെബ്രുവരി 24 നാണ് കാലിക്കറ്റ്,സംസ്കൃത,ഡിജിറ്റൽ സർവ്വകലാശാല വിസിമാർ ഹിയറിങ്ങിൽ പങ്കെടുത്തത്. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചിരുന്നു.
Discussion about this post