തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.സി ജോജോ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരള കൗമദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററാണ് അദ്ദേഹം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജോജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം.
സ്കൂപ്പുകളുടെ ആശാൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പാമോലിൻ അഴിമതി, മുല്ലപ്പെരിയാർ കരാറിലെ വീഴ്ച, മതികെട്ടാൻ ചോലയിലെ ഭൂമി കയ്യേറ്റം തുടങ്ങി കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി വാർത്തകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കേരള കൗമുദിയിൽ ആയിരുന്നു അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇന്ത്യ പോസ്റ്റ് ലൈവിന്റെ എംഡിയും എഡിറ്ററും ആയിരുന്നു.കേരളത്തിലെ മാദ്ധ്യമ ലോകത്തിന് തീരാ നഷ്ടമാണ് ബിസി ജോജോയുടെ അപ്രതീക്ഷിത വിയോഗം.
Discussion about this post