ന്യൂഡൽഹി : അഗ്നിവീർ റിക്രൂട്ട്‌മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. തുടർന്ന് ഫിസിക്കൽ ഫിറ്റ്‌നെസും മെഡിക്കൽ ടെസ്റ്റും നടത്തും. കരസേന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ രീതി ബാധകമാകും. ആദ്യം ഓൺലൈനായി പൊതു പരീക്ഷ നടത്തും. ഇതിൽ വിജയിക്കുന്നവരുടെ ശാരീരിക ക്ഷമതയും വൈദ്യ പരിശോധനയും നടത്തും.
നേരത്തെ റിക്രൂട്ട് ശാരീരിക ക്ഷമതയും വൈദ്യ പരിശോധനയുമാണ് നടത്തിയിരുന്നത്. ഇതിൽ യോഗ്യത നേടിയവർക്ക് പൊതു പരീക്ഷയിൽ പങ്കെടുക്കാം. തുടർന്ന് മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി ഇവരെ തിരഞ്ഞെടുക്കും. ഈ സെലക്ഷൻ രീതിയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
റിക്രൂട്‌മെന്റ് റാലികളിലെ തിരക്ക് കുറയ്ക്കുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് മാറ്റം. കഴിഞ്ഞ വർഷം നടന്ന റിക്രൂട്‌മെന്റ് റാലികളിൽ മിക്കയിടത്തും ഒന്നരലക്ഷത്തോളം ഉദ്യോഗാർഥികൾ വരെ പങ്കെടുത്തിരുന്നു. ഇതിനോടകം കരസേനയിൽ 19,000 അഗ്‌നിവീറുകളെ നിയമിച്ചുകഴിഞ്ഞു.
Discussion about this post