മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. ഈ മാസം 20ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും യുഡിഎഫ് നേതൃത്വത്തിലും കുഞ്ഞാലിക്കുട്ടി തുടരുമെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്.
എം പിയായിരുന്ന ഇ അഹമ്മദിന്‍റെ നിര്യാണമാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് വഴി വെച്ചത്.
പാർലമെൻറംഗമായാലും കേരളത്തിൻെറ യു.ഡി.എഫിൻെറ നേതൃനിരയിൽ തന്നെ കുഞ്ഞാലിക്കുട്ടിയുണ്ടാകുമെന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കി. മുൻഗാമികൾ കാണിച്ചു തന്ന മാർഗത്തിലൂടെ സഞ്ചരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി നിരവധി പ്രവർത്തകരാണ് പാണക്കാടെത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുമാണ് മലപ്പുറത്ത് ലീഗ് നേതൃയോഗം ചേർന്നത്. ഇ അഹമ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. ഇതേക്കുറിച്ചും യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും ചർച്ചയായില്ല.
ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ എതിര്‍പ്പുള്ളവരുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. യു.ഡി.എഫ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലേക്ക് ചുവടുമാറ്റുന്നതിൽ എതിർപ്പുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിരുന്നു.
Discussion about this post