ഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. പ്രതികള്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായിരുക്കുന്ന ബെഞ്ചാണ് വധശിക്ഷ ശരി വെച്ചത്. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി വിധി. 2013 സെപ്റ്റംബർ 11-നാണ് കേസിലെ പ്രതികൾക്ക് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ മുകേഷ്, പവന്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
സമാനതയില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദേഹത്ത് ബസ് കയറ്റിയതടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ 6 പ്രതികളും ശ്രമിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ക്രിമിനൽ ഗൂഡാലോചന നടന്നുവെന്നതും തെളിയിക്കപ്പെട്ടു. രക്ഷപ്പെട്ട സുഹൃത്തിന്റെ മൊഴികളും കേസില്‍ നിര്‍ണ്ണായകമായി.
സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ശേഷം കോടതി മുറിയില്‍ അഭിഭാഷകരും രക്ഷിതാക്കളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പ്രതികള്‍ക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന് പറഞ്ഞിരുന്നു. ഇത് കോടതി പരിഗണിച്ചില്ല.
2012 ഡിസംബര്‍ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഈ സംഭവമാണ് പിന്നീട് നിര്‍ഭയ കേസ് എന്നറിയപ്പെട്ടത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു.
Discussion about this post