കൊച്ചി : കൊച്ചി മെട്രോയിലെ ജോലി സിപിഎമ്മിന്റെ ഔദാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രാൻസ്ജെൻഡറിന് നേരേ സിപിഎം അനുഭാവികളുടെ സൈബർ ആക്രമണം . മെട്രോയിലെ ജോലി സർക്കാർ ജോലി അല്ലെന്നും കുടുംബ ശ്രീയിലെ ജോലി മാത്രമാണെന്നും ചൂണ്ടിക്കാട്ടി ട്രാൻസ്ജെൻഡറായ അദിതി എസ് അച്യുത് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടർന്നാണ് അനുഭാവികളുടെ ആക്രമണം.
താമസിക്കാൻ ഒരു മുറികിട്ടുന്നതിന് ദിവസം 500 മുതൽ 1000 വരെ നൽകേണ്ടതുണ്ടെന്നും അങ്ങനെയുള്ള തങ്ങൾക്ക് 9000 മുതൽ 14000 വരെയുള്ള ശമ്പളം കൊണ്ട് കാര്യമില്ലെന്നും അദിതി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ദാനമല്ല ഈ ജോലിയെന്നും അർഹിക്കുന്നവർക്ക് അല്ല തൊഴിൽ ലഭിച്ചതെന്നും അദിതി പോസ്റ്റിൽ പറയുന്നു .
ഇതോടെ അദിതിക്ക് എതിരെ കമന്റുകളുമായി സിപിഎം അനുഭാവികൾ രംഗത്തെത്തി . സാക്ഷര കേരളത്തിലെ പുരോഗമന മാനുഷിക വാദികളുടെ സമീപനം ഈ കമന്റുകൾ എടുത്ത് കാട്ടുന്നതായി അദിതി അദിതി പറഞ്ഞു.
ട്രാൻസ് ജെൻഡേഴ്സിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരങ്ങളുടെ ഭാഗമായി അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ കെ , എം ആർ . എലുമായി നടത്തിയ ചർച്ചയിലാണ് ജോലിക്കാര്യത്തിൽ തീരുമാനമായതെന്നും അദിതി വീണ്ടും എഴുതി. ജോലി സർക്കാരിന്റെ ഔദാര്യമല്ലെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായും അദിതി വ്യക്തമാക്കുന്നു.
https://www.facebook.com/akhil.mavo1/posts/1137911592980994
Discussion about this post