ഡല്‍ഹി: ഐഎസ് തീവ്രവാദിയെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി ഷാജഹാന് ഡല്‍ഹിയില്‍ പിടിയിൽ. സിറിയയില്‍നിന്ന് വരികയായിരുന്ന ഇയാളെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് പിടികൂടിയത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ പാസ്പോര്‍ട്ടും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ സിറിയയില്‍നിന്ന് നാടുകടത്തിയതാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഐഎസിലേയക്ക് ആളെ റിക്രൂട്ട് ചെയ്ത മുഹമ്മദ് ഹനീഫ് എന്നയാളെ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരില്‍നിന്ന് പിടികൂടിയിരുന്നു. കേരളത്തില്‍നിന്ന് 21 പേരെയാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്.
കര്‍ണാടകയിലെ ബട്കല്‍ സ്വദേശിയായ മുഹമ്മദ് ഷാഫി അമര്‍ എന്നയാളെ അടുത്തിടെ അമേരിക്ക അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 30ല്‍ അധികം ഇന്ത്യക്കാരെ ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
Discussion about this post